തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂല്യനിര്‍ണയ സമിതിയംഗങ്ങള്ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നാളെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. ഞായറാഴ്ച രാവിലെ ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തിലാണു തീരുമാനം.
എക്സിക്യുട്ടിവ് ഓഫിസര്‍ ഹരികുമാര്‍, പുരാവസ്തു ഡയറക്റ്റര്‍ എന്നിങ്ങനെ ഒമ്പതു പേര്‍ക്കെതിരെയാണു റിപ്പോര്‍ട്ട്. വിദഗ്ദ്ധ സമിതി അംഗങ്ങളും ഐ.എസ്.ആര്.ഒയില്‍ നിന്നുള്ള വിദഗ്ദ്ധരും ഉള്‍പ്പെടെ കണക്കെടുപ്പില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും വ്യക്തി ജീവിതം ഇന്റലിജന്‍സ് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇതില്‍ വിദഗ്ദ്ധസമിതി അംഗമായ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കെ.ഹരികുമാര്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ റെജികുമാര്‍ എന്നിവരടക്കം ഒമ്പതു പേരുടെ പശ്ചാത്തലം സംശുദ്ധമല്ലെന്നും ഇന്റലിജന്‍സ് എ.ഡി.ജി.പി ട.ിപി.സെന്‍കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇവര്‍ക്കെതിരെ വിജിലന്‍സ് കേസടക്കമുള്ള പരാതികള്‍ നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ആഭ്യന്തര വകുപ്പാണ് വിദഗ്ദ്ധ സമിതി കോ ഓര്‍ഡിനേറ്റര്‍ എം.വേലായുധന് നായര്‍ക്ക് ഈ റിപ്പോര്‍ട്ട് കൈമാറിയത്. തുടര്‍ന്ന് ഇന്ന് സമിതി യോഗം ചേര്‍ന്നാണ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറാന്‍ തീരുമാനിച്ചത്.
നിലവറയുടെ താക്കോല്‍ ചുമതലയുള്ള മുതല്‍പ്പടി രഘുപ്രകാശ്, അസിസ്റ്റന്റ് ശ്രീകാര്യക്കാര്‍ ശബരി വെങ്കിടാചലം ലക്ഷ്മീനാരായണ് എന്നിവരടക്കമുള്ള ക്ഷേത്ര ജീവനക്കാരുടെ കാര്യത്തില്‍ ഇന്റലിജന്‍സിന് എതിരഭിപ്രായമുണ്ട്. ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രാജകുടുംബമാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ അടക്കമുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് പകരക്കാരെ നിയോഗിക്കണമെന്ന് വേലായുധന് നായര്‍ രാജകുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: