കൊച്ചി: മെട്രോയുടെ പരീക്ഷണ ഓട്ടം അവസാനഘട്ടത്തിലേക്ക്. യാത്രക്കാരുടെ ഭാരത്തിന് തുല്യമായ മണല്‍ചാക്കുകള്‍ വച്ചുള്ള പരീക്ഷണ ഓട്ടം ആലുവ മുട്ടം മുതല്‍ പാലാരിവട്ടം വരെ വിജയകരമായി പൂര്‍ത്തിയാക്കി.
900 യത്രക്കാര്‍ മെട്രോയില്‍ യാത്ര ചെയ്താല്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന സാങ്കേതിക പരിശോധനയാണ് ഇന്ന് നടന്നത്. പരീക്ഷണ ഓട്ടങ്ങളില്‍ ഏറ്റവും അവസാനത്തേതാണ് ഭാരം കയറ്റിയുള്ള ഓട്ടം. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് അധികൃതര്‍.
കഴിഞ്ഞ ഒരാഴ്ചയായി ആലുവ മുതല്‍ പാലാരിവട്ടം വരെ വിവിധ വേഗത്തില്‍ പരീക്ഷണ ഓട്ടം തുടര്‍ച്ചയായി നടക്കുന്നുണ്ട്. അടുത്ത ഏപ്രിലിലാണ് യാത്രാ സര്‍വീസ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കിലും ഡിസംബറില്‍ തന്നെ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: