ബെംഗളൂരു: പ്രശസ്ത ചിത്രകാരന് യൂസഫ് അറയ്ക്കല്‍ (71) അന്തരിച്ചു. നിരവധി രാജ്യാന്തര, ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചാവക്കാട് സ്വദേശിയായ അദ്ദേഹം വര്‍ഷങ്ങളായി ബെംഗളൂരുവിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടിലായിരുന്നു അന്ത്യം. കോഴിക്കോട് അറയ്ക്കല്‍ കുടുംബാംഗമാണ് യൂസഫിന്റെ മാതാവ്.
1983ല്‍ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. 1979 ലും ’81 ലും കര്‍ണാടക സംസ്ഥാന ലളിതകലാ അക്കാദമി അവാര്‍ഡ് നേടി. ഫ്ളോറന്‍സ് ഇന്റര്‍നാഷനല്‍ ബിനാലെയില്‍ ലോറന്‍സോ ഡി മെഡിസി സ്വര്‍ണ മെഡലിന് അര്‍ഹനായി. കേരളം രാജാരവിവര്‍മ പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്.
കുട്ടിക്കാലത്തേ മാതാപിതാക്കളെ നഷ്ടമായി. തുടര്‍ന്ന് ചിത്രകലയോടുള്ള അഭിനിവേശത്തില്‍ നാടുവിട്ട് കര്‍ണാടകത്തിലെത്തി. കര്‍ണാടക ചിത്രകലാപരിഷത്തിലെ ആദ്യബാച്ച് വിദ്യാര്‍ത്ഥിയായി. ചുമര് ചിത്രങ്ങള്‍, ശില്‍പ്പനിര്‍മാണം, പ്രിന്റിങ്, എന്നിവയ്ക്കു പുറമെ ചിത്രരചനയെക്കുറിച്ചു നിരവധി പുസ്തകങ്ങളും എഴുതി. ഭാര്യ: സാറ. മകന്: ഷിബു.
“ആധുനികവും ശാസ്ത്രീയവുമായ ഭാവുകത്വത്തോടെ കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടയാളായിരുന്നു യൂസഫ്. യൂസഫ് ചെന്നുപറ്റുമ്പോള് ബാംഗ്ലൂര്‍ ഇന്ത്യയിലെ പ്രധാന വ്യാവസായിക നഗരമായി മാറിക്കഴിഞ്ഞിരുന്നു. എന്നിട്ടും അവിടെ കലാസ്നേഹികളുടേതായ വലിയ കൂട്ടായ്മ സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹം പ്രയത്നിച്ചു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: