തലശ്ശേരി: തലശ്ശേരി കേന്ദ്രീകരിച്ച് നടന്ന വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവും വിതരണവും നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടും അന്വേഷണം നടത്താതെ ഒതുക്കിത്തീര്‍ത്തതില്‍ ഇടത്-വലത് മുന്നണികള്‍ക്ക് തുല്ല്യ പങ്കെന്ന് സൂചന. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഒരു ഉന്നതാധികാര സംഘത്തിന് കൃത്യമായ വിവിരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് തലശ്ശേരി ലോക്കല്‍ പോലീസിന് നിര്‍ദ്ദേശം കൈമാറിയിരുന്നു. എന്നാല്‍ അന്ന് കൂടുതല്‍ അന്വേഷണം നടത്താതെ കേസ് ഒതുക്കിത്തീര്‍ത്തത് തലശ്ശേരിയിലെ ഇടത്-വലത് മുന്നണികളിലെ പ്രമുഖരായിരുന്നു. അന്വേഷണം നടന്നാല്‍ ഉന്നത സ്ഥാനത്തിരിക്കുന്ന പലരുടെയും യഥാര്‍ത്ഥ ചിത്രം പുറത്ത് വരുമെന്നതിനാല്‍ ഭയവിഹ്വലരായ നേതാക്കള്‍ സമ്മര്‍ദ്ധം ചെലുത്തി അന്വേഷണം മരവിപ്പിക്കുകയായിരുന്നു. തലശ്ശേരിയിലെ ഒരു പ്രമുഖ അഭിഭാഷകയാണ് ഇതിന് ഇടനിലക്കാരിയായി നിന്നതെന്നും സൂചനയുണ്ട്. തനിക്കെതിരെ ഏതെങ്കികലും തരത്തിലുള്ള നീക്കം നടന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഉന്നത സ്ഥാനത്തെത്തിയവരെ ബ്ലാക്കമെയില് ചെയ്യുകയായിരുന്നു കേസിലെ പ്രധാന പ്രതിയായ അജയന് ചെയ്തിരുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റിന് ആവശ്യക്കാരെയെത്തിക്കാന് അമൃത കോളേജിന് പ്രത്യേക സംഘം തന്നെയുള്ളതായി അന്വേഷണ സംഘത്തിന് പ്രാധമിക വിവിരം ലഭിച്ചിട്ടുണ്ട്. കമ്മീഷന് വ്യവസ്ഥയില്‍ ഇടനിലക്കാരായി നിന്നവരില്‍ ഇടത്-വലത് മുന്നണിയിലെ പ്രമുഖരുമുണ്ടെന്നാണ് സൂചന. ഉദ്യോസ്ഥ തലത്തില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം ഉയര്‍ന്നുവന്നാല്‍ ആളും അര്‍ത്ഥവുമായി രംഗത്തിറങ്ങുന്നവരില്‍ ഇത്തരം ഇടനിലക്കാരുമുണ്ടാകാറുണ്ട്. അജയനും സംഘവും അറസ്റ്റിലായതോടെ അന്വേഷണം അട്ടിമറിക്കാന്‍ ഇത്തരം സംഘങ്ങള്‍ സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: