പാനൂര്‍: നാദാപുരത്തെ മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്ന അസ്ലമിനെ കൊലപ്പെടുത്തിയക്കേസില്‍ പാട്യം സ്വദേ ശി അറസ്റ്റിലാവുകയും വടക്കുമ്പാട്, ചൊക്ലി, കൊട്ടയോടി. പള്ളൂര്‍ സ്വദേശികളാ സിപിഎം പ്രവര്‍ത്തകര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തുകയും ചെയ്ത്തോടെ കൊല ക്കേസില്‍ കണ്ണൂരിലെ സിപി എം നേതൃത്വം സംശയത്തിന്റെ നിഴലില്‍. ടി.കെ.രജീഷിനും പങ്കെന്ന് സൂചന. പാട്യം സ്വദേശി സുഗുണന്(39)ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാളുടെ അറസ്റ്റോടെ കേസിന്റെ ചുരുളഴിയും. അസ്ലം കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ മുഖ്യപങ്ക് വഹിച്ചത് ടി.പി.ചന്ദ്രശേഖരന് വധത്തില്‍ ശിക്ഷാതടവുകാരനും, പാട്യം സ്വദേശിയുമായ ടി.കെ.രജീഷ് ആണെന്നാണ് സൂചന. രജീഷിന്റെ കൂടെ പല ഓപ്പറേഷനിലും പങ്കാളിയായ സുഗുണനെയാണ് കൃത്യം നടത്താന്‍ ഏര്‍പ്പാട് ചെയ്തത്. കൊലപാതകസംഘത്തില്‍ ഉള്‍പ്പെട്ട മറ്റുളളവര്‍ എല്ലാം പാട്യം, മുതിയങ്ങ സ്വദേശികളുമാണ്. കഴിഞ്ഞ ദിവസം രാത്രി നാദാപുരം സിഐ.ജോഷിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി സുഗുണനെ പിടികൂടുകയായിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്റെ വീടിനു സമീപമാണ് ഒന്നാംപ്രതി കൂടിയായ സുഗുണന്റെ വീട്. തലശേരി കോടതിയില്‍ കേസുകള്‍ക്കു ഹാജരാകുന്ന ഘട്ടത്തിലാണ് ടികെ.രജീഷ് കൊലപാതകത്തിനു ആസൂത്രണങ്ങള്‍ മെനഞ്ഞത്.ടിപി.കേസില്‍ പറ്റിയ പിഴവുകള്‍ ഒഴിവാക്കിയായിരുന്നു ആസൂത്രണം.
വാഹനം വാടകയ്ക്ക് എടുക്കേണ്ടതും, പരസ്പരം അറിയാത്തവരും, പേരും അറിയിക്കരുതെന്ന നിര്‍ദ്ദേശവും നല്കി. അങ്ങിനെയാണ് കഴിഞ്ഞ ആഗസ്ത് 12നു അസ്ലം സഞ്ചരിച്ച ബൈക്ക് തട്ടിതെറിപ്പിച്ച് അസ്ലമിനെയും,മറ്റു രണ്ടുപേരെയും വെട്ടുന്നത്. അസ്ലം സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. അസ്ലമിനെ ആദ്യം വെട്ടിയത് സുഗുണനായിരുന്നു. രണ്ടുപേരാണ് വെട്ടിയത്. 64വെട്ടുകള്‍ ശരീരത്തിലുണ്ടായിരുന്നു. സംഭവശേഷം വടകര ഭാഗത്ത് ഇന്നോവ കാര്‍ ഉപേക്ഷിച്ച് ചോരപുരണ്ട ഡ്രസ്മാറ്റി അക്രമികള്‍ പോകുകയായിരുന്നു. പിന്നീട് ബസ്മാര്‍ഗം നാട്ടിലെത്തി. ഇവിടെ നിന്നും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കൊലയാളി സംഘത്തെ മനസിലാക്കാന്‍ സാധിച്ചത്.കാവിമുണ്ടും, റോസ്ഷര്ട്ടുമായിരുന്നു സുഗുണന്റെ വേഷം. ഇയാള്‍ കൂത്തുപറമ്പ്പാനൂര് റൂട്ടിലോടുന്ന സണ്‍സ്റ്റാര്‍ ബസ്സിലെ ക്ലീനര്‍ ആയിരുന്നു. പിന്നീട് നാട്ടില്‍ സിപിഎം ക്വട്ടേഷന്‍ ടീമില്‍ ചേര്‍ന്നു.അങ്ങിനെയാണ് ടി.കെ.രജീഷുമായി പരിചയപ്പെടുന്നത്. നിരവധി അക്രമസംഭവങ്ങളില്‍ പങ്കാളിയായെങ്കിലും ഇപ്പോഴാണ് കേസിള്‍ ഉള്‍പ്പെടുന്നത്. ടി.പി.ചന്ദ്രശേഖരന് വധാന്വേഷണ മാതൃകയില്‍ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. യഥാര്‍ത്ഥ പ്രതികളെയും, ആസൂത്രകരെയും പുറത്തു കൊണ്ടുവരുമെന്ന് അന്വേഷണവൃത്തങ്ങള്‍ പറഞ്ഞു.
സിപിഎം ഭരണത്തിലുള്ള സഹകരണ സംഘം ജീവനക്കാരും മറ്റുമാണ് സംഭവത്തില്‍ പങ്കുള്ള മറ്റുള്ളവര്‍ എന്നാണ് പോലീസ് നല്കുന്ന സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: