പയ്യന്നൂര്‍: ഗാന്ധിജയന്തി ദിനത്തില്‍ കോറോംആലക്കാട്ടെ നെല്യാട്ട് കോളനിയില്‍ ദളിത് സ്ത്രീകള്‍ക്കു നേരെ സിപിഎം അക്രമം. ദളിത് യുവതികളായ കോളനിയിലെ ലീഷ്മ, ബിജെപി പയ്യന്നൂര്‍ മണ്ഡലം ഭാരവാഹികളായ മായാ മധുസൂദനന്, ധനലക്ഷ്മി, എന്നിവര്‍ക്കു നേരെയും അക്ഷയശ്രീ ജില്ലാ ഫെഡറേഷന് കോഡിനേറ്ററും നടുവില്‍ സ്വദേശിയുമായ കുഞ്ഞിക്കണ്ണന്, ഫെഡറേഷന് താലൂക്ക് പ്രസിഡണ്ട് സച്ചിന്, താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ സനീഷ്, താലൂക്ക് പ്രസിഡണ്ട് സജീവന് എന്നിവര്‍ക്കു നേരെയാണ് നൂറ്റമ്പതോളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്.
കെ. ലീഷ്മ ഏറെ നാളായി സ്വന്തമായി വീടില്ലാത്തതിനാല്‍ പഞ്ചായത്തിലും മറ്റ് ഓഫീസുകളിലും സഹായത്തിന് അപേക്ഷിച്ചിരുന്നു. പക്ഷെ ഒരു സഹായവും ലഭിക്കാത്ത സാഹചര്യത്തില്‍ ബിജെപി നിയന്ത്രണത്തിലുള്ള അക്ഷയ ശ്രീ മുഖാന്തിരം വീടിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് മായാ മധുസൂദനന്, ധനലക്ഷ്മി, സി.കെ. ദാമോദരന്‍, സി.വി. കൃഷ്ണന് തുടങ്ങിയവര്‍ ലീഷ്മയുടെ വീട്ടിലെത്തിയത്.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ അലക്കാട്ട് പ്രദേശത്ത് ബിജെപി പ്രവര്‍ത്തനം വര്‍ദ്ധിച്ചു വരുന്നതിലുള്ള അസഹിഷ്ണുതയാണ് അക്രമത്തിന് കാരണം. സംഘടിച്ചെത്തിയ നൂറിലധികം വരുന്ന സിപിഎം സംഘം സ്ത്രീകളെയം കുട്ടികളെയുമടക്കം മര്‍ദ്ദിക്കുകയായിരുന്നു” വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരിങ്ങോം എസ്ഐ: വി.വി. രാജീവനും സംഘവുമാണ് പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിച്ചത്. സംഘര്‍ഷത്തിനിടെ പോലീസിനെയും സിപിഎം സംഘം അക്രമിച്ചിരുന്നു.
അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകനായ പുതിയപുരയില്‍ കൊഴുമ്മല്‍ ദാമോദരനും ഗുരുതരമായി പരിക്കേറ്റു. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് ബിജെപി പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിച്ചത്. പയ്യന്നൂര്‍ പോലീസ് കേസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: