തൊടുപുഴ: നഗരസഭയിലെ വികസനം ചില തല്പര കക്ഷികള്‍ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് ബിജെപി വാര്‍ഡ് കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും ഉപവസിച്ചു. ഇന്നലെ രാവിലെ നഗരസഭ ഓഫീസിന് മുന്നിലായിരുന്നു ഉപവാസ സമരം നടന്നത്. രാവിലെ 9.30ന് നടന്ന ഉദ്ഘാടന സഭയില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബാബു പരമേശ്വരന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന് ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗണ്‍സിലമാരായ ബാബു പരമേശ്വരന്, രേണുക രാജശേഖരന്, ഗോപാലകൃഷ്ണന്, വിജയകുമാരി, ആര് അജി, അരുണിമ ധനേഷ്, ബിന്ദു പത്മകുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി ബിന്ദു പ്രകാശ്, ജില്ലാ സമിതി അംഗങ്ങളായ അഡ്വ. വിനയരാജ്, കെ പി രാജേന്ദ്രന്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി അന്നമ്മ കുരുവിള, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എസ് പത്മഭൂഷണ്‍, കെ എം സിജു, വൈസ് പ്രസിഡന്റ് സുരേഷ് കണ്ണന്, സെക്രട്ടറിമാരായ പി ജി രാജശേഖരന്, ജയപ്രസാദ്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രബീഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ രാവിലെ മുതല്‍ വൈകിട്ട് വരെ നടന്ന ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിച്ചു. വൈകിട്ട് 4.30ന് നടന്ന സമാപന സഭയില്‍ റ്റി എസ് രാജന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം പി പി സാനു ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വികസകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണെതിരെയാണ് ഗുരുതര ആരോപണമായി ബിജെപി വാര്‍ഡ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയത്.
നഗരസഭ പാസാക്കുന്ന അജണ്ടകള്‍ വച്ച് താമസിപ്പിക്കുന്നതായും ഫണ്ട് അനുവദിക്കാതെ മുടക്കുന്നതായും ആരോപണമുണ്ട്. പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരം തൊടുപുഴ നഗരസഭയ്ക്ക് അനുവദിച്ച ഭവന പദ്ധതി വെട്ടിച്ചുര
ുക്കിയതായും വാര്‍ഡില്‍ മൂന്ന് പേര്‍ക്ക് പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും ബിജെപി ആരോപിച്ചിരുന്നു. ഇന്ന് നടക്കുന്ന കൗണ്‍സിലില്‍ തീരുമാനമാകാത്ത പക്ഷം തുടര്‍ സമരങ്ങളുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: