തൊടുപുഴ: ഇടവെട്ടി സ്വദേശിയുടെ വീട്ടില്‍ നിന്നും 1.2 ലക്ഷം രൂപ മോഷണം പോയി സംഭവത്തില്‍ ദുരൂഹതയെന്ന് പോലീസ്. അലമാരയിലെ രഹസ്യ അറയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.പണം സൂക്ഷിച്ചിരുന്നത് വീട്ടുകാര്‍ക്ക് മാത്രമാണ് അറിയാമായിരുന്നതെന്നും പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്ഐ ജോബിന് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഒരാഴ്ചയ്ക്ക് മുമ്പ് അളിയന്റെ കല്ല്യാണത്തിനു കുവൈറ്റില്‍ നിന്നും വന്ന വീട്ടുടമ ഭാര്യയ്ക്ക് സ്വര്‍ണ്ണം വാങ്ങാന്‍ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച കല്യാണത്തിന് മൂവാറ്റുപുഴയില്‍ പോയിരുന്ന വീട്ടുടമസ്ഥന്റെ സമീപത്ത് താമസിക്കുന്ന മാതാവ് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി കാണുന്നത്. ഉടന്‍ തന്നെ മകനെ വിവരമറിയിക്കുകയും മൂവാറ്റുപുഴയില്‍ വീട്ടുടമസ്ഥന് എത്തി. തുടര്‍ന്നാണ് പണം പോയതായി കാണുന്നത്. വീട്ടില്‍ പേഴ്സിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും, മൊബൈല്‍ഫോണുകളും നഷ്ടപെട്ടിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: