കൊച്ചി: ഐഎസുമായി ബന്ധമുള്ള 10 പേര് പിടിയിലായ സംഭവത്തില്‍ അന്വേഷണം പോപ്പുലര്‍ ഫ്രണ്ടിലേക്കും. മലപ്പുറത്തുനിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത സഫ്വാന്, പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐയുടെ സജീവപ്രവര്‍ത്തകനാണ്. തേജസിലെ ജീവനക്കാരനാണ്. നേരത്തെ പാലക്കാട് നിന്നും ഐഎസില്‍ ചേര്‍ന്ന അബു താഹിര്‍ തേജസിന്റെ പാലക്കാട് ലേഖകനായിരുന്നു.
തീവ്രവാദക്കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന് നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടെന്ന് എന്‍ഐഎക്ക് വ്യക്തമായി. തീവ്രവാദ സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സിയും സംസ്ഥാന പോലീസും അന്വേഷിക്കും.
മൂവാറ്റുപുഴയില്‍ ചോദ്യപേപ്പര്‍ വിവാദത്തില്‍ അധ്യാപകന്റെ കൈവെട്ടി മാറ്റിയത് പോപ്പുലര്‍ ഫ്രണ്ടുകാരായിരുന്നു. കണ്ണൂര്‍ നാറാത്ത് തീവ്രവാദ പരിശീലനം സംഘടിപ്പിച്ച് അറസ്റ്റിലായ 21 പേരും പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരാണ്. കളമശേരിയില്‍ തമിഴ്നാട് ബസ് കത്തിച്ച സംഭവത്തിലും പാനായിക്കുളം സിമി ക്യാമ്പ്, വാഗമണ്‍ സിമി ക്യാമ്പ് എന്നീ കേസുകളിലും പോപ്പുലര്‍ ഫ്രണ്ടിന്റെ ബന്ധം പുറത്തുവന്നു.
സിമി നിരോധിച്ചശേഷം ആ സംഘടനയില്‍പ്പെട്ട നേതാക്കള്‍ വ്യത്യസ്ത പേരുകളില്‍ ഓരോ സംസ്ഥാനത്തും പ്രവര്‍ത്തനം നടത്തിയിരുന്നു. കേരളത്തില്‍ എന്‍ഡിഎഫ് എന്ന പേരിലാണ് സംഘടന അറിയപ്പെട്ടത്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഹൈദരാബാദിലും മറ്റ് പല പേരുകളിലുമായിരുന്നു പ്രവര്‍ത്തനം. ഈ സംഘടനകള്‍ എല്ലാം ചേര്‍ന്ന് രൂപീകരിച്ചതാണ് പോപ്പുലര്‍ ഫ്രണ്ട്. തടിയന്റവിട നസീറും മദനിയുടെ ഭാര്യ സൂഫി മദനിയും പ്രതിയായ കളമശേരി ബസ് കത്തിക്കല്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല. ഈ കേസില്‍ 13 പ്രതികളാണുള്ളത്. ഇതില്‍ രണ്ടുേപരെ ഇനിയും പിടികൂടാനുണ്ട്. ഒരാള്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
വാഗമണ്‍ സിമി ക്യാമ്പ് കേസിലും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. 38 പ്രതികളുള്ള കേസില്‍ രണ്ടുപേരെ ഇനി പിടികൂടാനുണ്ട്. കേസിലെ മറ്റ് പ്രതികള്‍ അഹമ്മദാബാദ് ജയിലിലാണ്. ഇവരെ എറണാകുളം എന്‍ഐഎ കോടതിയില്‍ എത്തിച്ച് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചതിനുശേഷം മാത്രമേ വിചാരണ തുടങ്ങാനാകു.
എന്നാല്‍, സുരക്ഷാ പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ ഇവരെ ഒരുമിച്ച് കോടതിയില്‍ എത്തിക്കുന്നത് ദുഷ്ക്കരമാണ്. അതുകൊണ്ടുതന്നെ വിചാരണ നീളുകയാണ്.
സംസ്ഥാനത്തെ തീവ്രവാദക്കേസുകളില്‍ അന്വേഷണം പൂര്‍ണതയില്‍ എത്താറില്ലെന്ന് ആരോപണമുണ്ട്. മുസ്ലിം വിരുദ്ധ വികാരം പരത്തുന്നുവെന്ന പേരില്‍ ഇടത്-വലത് മുന്നണികള്‍ തീവ്രവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല. ഇത് സംസ്ഥാനത്ത് തീവ്രവാദ സംഘടനകളുടെ വളര്‍ച്ചയ്ക്ക് പ്രേരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: