കാസര്‍കോട്: ഡിടിപിസി സംഘടിപ്പിച്ച കാര്യങ്കോട് ജലോത്സവത്തിന്റെ സ്പോണ്സര്മാരില് പീസ് സ്കൂള്‍. കളക്ടര്‍ അദ്ധ്യക്ഷനായ സമിതി, ഭീകരവാദ പ്രസ്ഥാനങ്ങളുമായി ബന്ധം ആരോപിക്കുന്ന സ്ഥാപനത്തിന്റെ സഹകരണം സ്വീകരിച്ചത് വിവാദമായി.
സമ്മാനത്തുക സ്പോണ്സര് ചെയ്ത തൃക്കരിപ്പൂരിലെ പീസ് ഇന്റര്‍ നാഷണല്‍ സ്കൂളിന് ഐഎസ് തീവ്രവാദ കേസുമായി ബന്ധം പറയപ്പെടുന്നുണ്ട്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിനെ കൂടാതെ നീലേശ്വരം നഗരസഭയും, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തും, സിപിഎമ്മിന്റെ മുന്‍ എംഎല്‍എ കുഞ്ഞിരാമന് ഉള്‍പ്പടെയുള്ളവരുടെ ജനകീയ സമിതിയും ചേര്‍ന്നാണ് ജലോത്സവം സംഘടിപ്പിച്ചത്. ഒന്നാം സമ്മാനമായ 40,000 രൂപയാണ് പീസ് സ്കൂള്‍ സ്പോണ്സര് ചെയ്തത്. സ്വര്‍ണം പൂശിയ മഹാത്മാഗാന്ധി എവര്‍ റോളിങ് ട്രോഫി നല്‍കുന്നത് ഡിടിപിസിയാണ്.
പീസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ജോലി ചെയ്തിരുന്ന മൂന്നു പേരാണ് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവര്‍. അത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഉള്‍പ്പെടെയുള്ളവര്‍ സ്കൂളില്‍ നിരവധി തവണയെത്തി തെളിവെടുപ്പുകള്‍ നടത്തി.
ജലോത്സവം ഉദ്ഘാടനം ചെയ്തത് മന്ത്രി ഇ. ചന്ദ്രശേഖരനാണ്. കളക്ടര്‍ കെ. ജീവന്‍ബാബു, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: