കളമശേരി: എറണാകുളം ഗവ.മെഡിക്കല്‍ കോളേജില്‍ സൈക്യാട്രിക് വിഭാഗത്തിന്റെ തലവന്‍ വിരമിച്ചതോടെ പി.ജി വിദ്യാര്‍ഥികളുടെ ഭാവി തുലാസില്‍. ആറ് പിജി വിദ്യാര്‍ഥികളാണ് ഇതുമൂലം പ്രശ്നത്തിലായത്.
ഒരു പ്രൊഫസറും അസിസ്റ്റന്റ് പ്രൊഫസറുമാണ് മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്നത്. എംസിഎ നിയമപ്രകാരം പ്രൊഫസറായിട്ടുള്ള ഒരു ഡോക്ടര്‍ക്ക് രണ്ട് പി.ജി വിദ്യാര്‍ഥികള്‍ക്ക് ഗൈഡ് ആകാമെന്നാണ്. ഇതില്‍ സൈക്യാട്രിക് വിഭാഗത്തില്‍ തലവനായിരുന്ന പ്രൊഫസര്‍ കഴിഞ്ഞ ദിവസം വിരമിച്ചതോടെ ഗൈഡ് ഇല്ലാതെ മന:ശാസ്ത്രം പ്രത്യേക വിഷയമായെടുത്തവര് ബുദ്ധിമുട്ടിലായി.
ഒരു വിദ്യാര്‍ഥിയെ ഗൈഡ് ചെയ്യണമെങ്കില്‍ക്കൂടി അസോസിയേറ്റ് ആയിട്ടുള്ള പ്രൊഫസര്‍ വേണമെന്നിരിക്കെ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ മാത്രമാണ് നിലവിലുള്ളത്.
പഠനത്തിനും സിലബസിലെ പ്രധാന ഭാഗമായ പ്രബന്ധം തയ്യാറാക്കുന്നതിനും പിജി യോഗ്യതയുള്ള ഡോക്ടര്‍മാര്‍ വേണം. സൈക്യാട്രിക് വിഭാഗമുണ്ടെന്ന് കാണിച്ചാണ് മെഡിക്കല്‍ കോളേജില്‍ പിജിക്ക് അഡ്മിഷന് നല്‍കുന്നത്. ഒരു ബാച്ചില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വച്ച് ആറുപേരാണുള്ളത്. പ്രൊജക്ട് സബ്മിഷനും പ്രായോഗിക പഠനത്തിനും വഴിയില്ലാതായിരിക്കുകയാണ്. അതേസമയം തിരുവനന്തപുരത്ത് നിന്ന് ഒരു ഡോക്ടറെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ സൈക്യാട്രിക് വിഭാഗത്തിലേക്ക് കഴിഞ്ഞ ആഴ്ച മാറ്റിയതായി സൂചനയുണ്ട്. എന്നാല്‍ ഇതുവരെയും മെഡിക്കല്‍ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: