മട്ടാഞ്ചേരി: മട്ടാഞ്ചേരി കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയോടുള്ള അവഗണന തുടര്‍ന്നാല്‍ ശക്തമായ സമരം നടത്തുമെന്ന് മഹിളാ മോര്‍ച്ച മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസം പനി ബാധിച്ചെത്തിയ കുട്ടിക്ക് മരുന്നിന് പകരം ടര്പെന്റയ്ന് നല്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ മഹിളാ മോര്‍ച്ച സംഘം ആശുപത്രിയുടെ പരാധീനത കണ്ടുമനസിലാക്കി. ആശുപത്രി സുപ്രണ്ട് ഡോ: ആശയുമായി ചര്‍ച്ചയ്ക്ക് തയ്യാറായ മഹിളാ സംഘത്തോട് നിരുത്തരവാദ സമീപനമാണ് സൂപ്രണ്ട് കൈക്കൊണ്ടത്.
സര്‍ക്കാരും ഉേദ്യാഗസ്ഥ അലംഭാവവും മൂലം സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ നരകയാതന അനുഭവിക്കുകയാണന്ന് ആശുപത്രി സന്ദര്‍ശിച്ച മഹിളാ മോര്‍ച്ച ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ഒപി അടക്കമുള്ള വിഭാഗങ്ങളില്‍ ദിനംപ്രതി നൂറുക്കണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ മതിയായ സൗകര്യമില്ല.
വൈപ്പിന്‍ മുതല്‍ ചന്തിരൂര്‍ വരെയുള്ള സാധാരണക്കാരുടെ ഏകആശ്രയമാണ് മട്ടാഞ്ചേരി ഡബ്ലു ആന്റ സി ആശുപത്രി. ഇവിടെ പ്രതിമാസം 1530 പ്രസവങ്ങള്‍ വരെ നടന്നിരുന്നു. ജില്ലയിലെ ഫസ്റ്റ് റഫറല്‍ ആശുപത്രി കൂടിയാണിത്.
ഡോക്ടര്‍മാരുടെ അഭാവങ്ങള്ക്കൊപ്പം കാലപഴക്കം ചെന്ന കട്ടിലും ഫാനും വൈദ്യുതി ലൈനുകളും തുറസ്സായ വാര്‍ഡുകളുമെല്ലാം ഭീഷണിയുയര്‍ത്തുന്നു. ശൗചാലങ്ങള്‍ ഉപയോഗിക്കാനാവത്ത സ്ഥിതിയിലാണ്.
ആശുപത്രി കെട്ടിട്ടത്തിലെ കടന്നല് കുട്, വൈദ്യുതി സ്തംഭനം, മരുന്ന് ക്ഷാമം തുടങ്ങിയവ ദയനീയാവസ്ഥയാണ് പ്രകടമാക്കുന്നത്. സമയബന്ധിതമായി പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ ജനകീയ സമരത്തിനൊരുങ്ങുമെന്ന് മഹിളാമോര്‍ച്ച സംഘം വ്യക്തമാക്കി. കൗണ്‍സിലര്‍ ശ്യാമളാ പ്രഭു, മണ്ഡലം വൈസ് പ്രസിഡന്റ് ജെസ്സി, ടി.എല്‍.റാണി, സുന്ദരിഭായ്, ബിജെപി മണ്ഡലം സെക്രട്ടറി മഞ്ജുനാഥ് പൈ, വേണുഗോപാല്‍ പൈ എന്നിവരാണ് ആശുപത്രി സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: