സംബല്‍പൂര്‍: രാഷ്ട്രപിതാവിനുമുണ്ട് ശ്രീകോവിലും നിത്യപൂജയുമുള്ളൊരു ക്ഷേത്രം. ഒഡീഷയിലെ സമ്പല്‍പ്പൂരില്‍.
ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ അപൂര്‍വ്വ തിരക്കായിരുന്നു ഇവിടെ. പുഷ്പാഞ്ജലി അര്‍പ്പിക്കാനും രാംധൂന് (രഘുപതി രാഘവ് ഭജന്‍) പാടാനും ഗാന്ധി സ്മരണയുമായി നൂറുകണക്കിനാളുകളെത്തി.
ദളിത് സാമാജികനായ അഭിമന്യു കുമാര്‍ 1974ല്‍ പണികഴിപ്പിച്ച ക്ഷേത്രമാണിത്. അന്നത്തെ മുഖ്യമന്ത്രി നന്ദിനി സത്പതി ഉദ്ഘാടനം ചെയ്തു. സമ്പല്‍പൂരില്‍, 1932ല്‍ ഗാന്ധിജി പങ്കെടുത്ത യോഗത്തില്‍ അദ്ദേഹത്തിന്റെ ആവേശോജ്വല പ്രസംഗമാണ് അഭിമന്യുവിനെ ക്ഷേത്രം പണിയാന്‍ പ്രേരിപ്പിച്ചത്. ‘ദളിതരുടെ മിശിഹ’ യെന്നാണ് അഭിമന്യുവും കൂട്ടരും ഗാന്ധിജിയെ വിശേഷിപ്പിക്കുന്നത്.
ഗാന്ധിജിയുടെ വെങ്കല പ്രതിമയാണ് പ്രതിഷ്ഠ. ദിവസവും രണ്ടുനേരം പൂജയുണ്ട്. ഭഗവത്ഗീത പാരായണവും പതിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: