ഏറ്റുമാനൂര്‍: കേരളത്തില്‍ കമ്മ്യൂണിസം വളര്‍ത്തിയത് ഹിന്ദുക്കളാണെന്നും അവരുടെ ചോരയില്‍ മുക്കിയാണ് കമ്മ്യൂണിസ്റ്റുകാര്‍ ചെങ്കൊടി ഉണ്ടാക്കിയതെന്നും കമ്മ്യൂണിസ്റ്റകാര്‍ ഓര്‍ക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടിനെതിരെ ഹിന്ദുഐക്യവേദി ഏറ്റുമാനൂരില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സര്‍ക്കാര്‍ മഹാഭൂരിപക്ഷത്തെ മറന്നുകൊണ്ട് പ്രവര്‍ത്തിച്ചാല്‍ ജനം പൊറുക്കില്ലെന്നും അതിനാല്‍ അന്‍പത്തിയേഴിലെ കമ്യൂണിസ്റ്റു മന്ത്രിസഭക്കുണ്ടായ അനുഭവത്തില്‍നിന്ന് പിണറായിസര്‍ക്കാര്‍ പാഠംപഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മില്‍നിന്ന് കൊഴിഞ്ഞ് പോകുന്ന ഹിന്ദുസമുദായക്കാരെ ഭീഷണിപ്പെടുത്തി കൂടെനിര്‍ത്താനുള്ള കമ്യൂണിസ്റ്റുകാരുടെ അടവാണ് ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരെ ആക്രമിക്കലെന്ന് മുഖ്യപ്രഭാഷണം നടത്തിയ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വി.എന്‍. നാരായണന് പറഞ്ഞു. ഭരണം നടത്താന്‍ അറിയാത്ത മന്ത്രിമാര്‍ ക്ഷേത്രങ്ങളെ നശിപ്പിക്കാനും ഹെന്ദവപുരോ ഹിതരുടെ അടിവസ്ത്ര പരിശോ ധന നടത്താനുമാണ് ശ്രമിക്കുന്ന ത്.
ധര്‍ണ്ണയില്‍ ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി വിജയകുമാര്‍ പണിക്കരുവീട്, ബിജെപി മുനിസിപ്പല്‍കമ്മറ്റി പ്രസിഡന്റ് ആര്. ഗോപാലകൃഷ്ണന് നായര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഗണേശ്, അനീഷ് വി.നാഥ്, പുഷ്പലത, ഉഷാ സുരേഷ്, ഏറ്റു മാനൂര്‍ നഗര്‍ കാര്യവാഹ് അനീഷ് മോഹന്‍, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണുപ്രസാദ് എന്നിവര്‍ പങ്കെടുത്തു. ബാലഗോകുലം ജില്ലാ കാര്യദര്‍ശി പി.ആര്.സതീശന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: