പമ്പാവാലി: കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന എരുത്വാപ്പുഴ കണമല പാതയില്‍ കണമല ഭാഗത്ത് റോഡ് വീതികുറച്ച് നിര്‍മ്മിക്കുന്നതായി പരാതി.
എരുത്വാപ്പുഴ-അട്ടിവളവ്-കണമല തീര്‍ത്ഥാടനപാതയ്ക്ക് സമാന്തരമായാണ് പുതിയ റോഡ് രണ്ടു വര്‍ഷം മുമ്പ് നിര്‍മ്മാണമാരംഭിച്ചത്. എരുത്വാപ്പുഴയില്‍ നിന്നാരംഭിക്കുന്ന പാതയ്ക്ക് പത്ത് മീറ്റര്‍ വീതിയുണ്ടങ്കിലും കണമല ഭാഗത്തെത്തുമ്പോള്‍ ചില സ്ഥലങ്ങളില്‍ അഞ്ച് മീറ്റര്‍ വീതി മാത്രമാണുള്ളതെന്നും നാട്ടുകാര്‍ പറയുന്നു. റോഡരികിലുണ്ടായിരുന്ന ഓട നികത്തി റോഡ് വീതി ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമവും നടക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. ഓട നികത്തിയതോടെ റോഡരികിലെ കുടിവെള്ള കിണറും നശിക്കാന്‍ കാരണമായതായും ആരോപണം ഉയര്‍ന്നു.
7.25 കോടി രൂപ ചിലവില്‍ രണ്ട് കിലോമീറ്റര്‍ ദൂരം നിര്‍മ്മിക്കുന്ന സമാന്തര പാത ചില തല്പര കക്ഷികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി റോഡിന് വീതി കുറച്ച് അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയാണന്നും നാട്ടുകാര്‍ പറഞ്ഞു.
റോഡ് വീതികൂട്ടുന്നതിനായി നാട്ടുകാര്‍ സ്ഥലം വിട്ട് നല്കി വന്മരങ്ങള് വെട്ടിമാറ്റിയെങ്കിലും റോഡിന് വീതി കൂട്ടാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ നിര്‍ദ്ദിഷ്ട റോഡിന് വീതി കൂട്ടാതെയുള്ള നിര്‍മ്മാണം ചിലയാളുകളെ സഹായിക്കാനാണെന്നും ഇതുവഴി കരാറുകാരന് വന്‍ ലാഭം ഉണ്ടാക്കാനുമാണ് ശ്രമമെന്നും പറയുന്നു. ശബരിമല പാതക്ക് സമാന്തരമായി നിര്‍മ്മിക്കുന്ന റോഡിന്റെ നിര്‍മ്മാണത്തില്‍ വ്യാപകമായ അപാകതകള്‍ ഉണ്ടെന്ന് ബിജെപി നേതാക്കളും പറഞ്ഞു. റോഡ് നിര്‍മ്മാണത്തിലെ അപാകതക്കെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതോടെ പി.സി. ജോര്‍ജ് എംഎല്‍എ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും എംഎല്‍എ വരാത്തതും പ്രതിഷേധത്തിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: