ലണ്ടന്‍: എയ്ഡ്സ് എന്ന മഹാമാരിയും മനുഷ്യ നിയന്ത്രണത്തിലേക്കോ? എച്ച്ഐവിയെ തളയ്ക്കാമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ബ്രിട്ടനില്‍ നടത്തിയ പരീക്ഷണം വിജയത്തിലെത്തിയന്നു സൂചന.
എച്ച്ഐവി ബാധിതരായ 50 പേരില്‍ പരീക്ഷിച്ച മരുന്ന് നാല്‍പ്പത്തിയൊന്നുകാരനായ ഒരാളുടെ രോഗം പൂര്‍ണമായി ഭേദമാക്കിയെന്നാണ് വിവരം. ഇയാളെക്കുറിച്ചോ, പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇതു സ്ഥിരീകരിച്ചാല്‍ ചികിത്സയിലൂടെ എച്ച്ഐവി ഭേദമാകുന്ന ആദ്യ വ്യക്തിയാകും ഇദ്ദേഹം. എയ്ഡ്സ് ചികിത്സാരംഗത്ത് വലിയ കാല്‍വെപ്പാണിതെന്ന് ബ്രിട്ടനിലെ ദേശീയ ആരോഗ്യ ഗവേഷണ സ്ഥാപനത്തിലെ മാര്‍ക്ക് സാമുവല്‍സ് പറഞ്ഞു.
അഞ്ചു വര്‍ഷം കൂടി ഗവേഷണ, ചികിത്സാ രീതികള്‍ തുടരുമെന്ന് ഇംപീരിയല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനും പ്രൊഫസറുമായ സാറ ഫിഡ്ലെര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: