കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശമ്പളം വൈകുന്നതിനില് താത്ക്കാലിക ജീവനക്കാരും കരാര്‍ തൊഴിലാളികളും പ്രിന്‍സിപ്പലിനെ പ്രതിഷേധമറിയിച്ചു. ഇന്നലെ രാവിലെ 12 മണിയോടെയാണ് 180 ഓളം ജീവനക്കാരുടെ പ്രതിനിധികള്‍ പ്രിന്‍സിപ്പലിനെ ക്യാബിനിലെത്തി പ്രതിഷേധിച്ചത്. ശമ്പളം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അതനുസരിച്ച് ബാങ്ക് അക്കൗണ്ട് നമ്പറും ആധാര്‍ നമ്പറും തരാത്തവര്‍ക്ക് ശമ്പളം നല്‍കാനാവില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ നിലപാടെടുത്തതോടെയാണ് ഒരു വിഭാഗം ജീവനക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.
എന്നാല്‍ ഇത് കഴിഞ്ഞ 29 ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡര്‍ പ്രകാരമുള്ള നടപടിക്രമം മാത്രമാണെന്നും 560 തൊഴിലാളികള്‍ക്ക് സ്പാര്‍ക്ക് വഴി ശമ്പളം നല്കുന്നതിനു തയ്യാറായെന്നും പ്രിന്‍സിപ്പല്‍ ഡോ: ശ്രീകല പറഞ്ഞു. ഇവര്‍ക്ക് പെന്‍ നമ്പര്‍ ലഭിച്ചിട്ടുണ്ട്. ഈ നമ്പര്‍ ഉപയോഗിച്ച് ശമ്പളം ലഭിച്ചോയെന്നും പരിശോധിക്കാനുമാകും.
ഇതുപോലെ താത്ക്കാലിക ജീവനക്കാര്‍ക്ക് ടെമ്പററി എംപ്ലോയീസ് നമ്പര്‍ (ടെന്‍) ആണ് നല്‍കുന്നത്. സര്‍ക്കാര്‍ സോഫ്റ്റ് വെയറായ പാര്‍ക്കില്‍ തന്നെയാണ് ഈ നമ്പര്‍ നല്‍കുന്നത്. എന്നാല്‍ ഭൂരിഭാഗം താത്ക്കാലിക ജീവനക്കാരും ബാങ്ക് അക്കൗണ്ട്, ആധാര്‍ നമ്പറുകള്‍ കൈമാറിയിട്ടില്ല.
അതിനാല്‍ ഈ മാസം കൂടി ശമ്പളം നേരിട്ട് നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം പലരും ആധാര്‍ നമ്പര്‍ ലഭിക്കാന്‍ അക്ഷയ സെന്റര്‍ വഴി അപേക്ഷ നല്കിയിട്ടെയേ യുള്ളൂ. കഴിഞ്ഞ മാസവും ജീവനക്കാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ശമ്പളം നേരിട്ടാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: