ന്യൂദല്‍ഹി: ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കാര്‍ഗില്‍ സന്ദര്‍ശിച്ചു. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളുടെ ഭാഗമായാണ് സന്ദര്‍ശനം. മത സാമുദായിക രാഷ്ട്രീയ സംഘടനകളിലെയും സാമൂഹിക രംഗത്തെ പ്രമുഖരുടെയും 21 പ്രതിനിധി സംഘങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കാര്‍ഗില്‍ യുദ്ധസ്മാരകവും അദ്ദേഹം സന്ദര്‍ശിച്ചു.
പ്രദേശത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഉറപ്പ് നല്കി. കഴിഞ്ഞ ദിവസം ലേ സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി ദേശീയതയോടൊപ്പം ഉറച്ചു നില്ക്കുന്ന ലഡാക്കിലെ ജനതയെ അഭിനന്ദിച്ചു. ഉദ്യോഗസ്ഥരുമായി പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. രണ്ട് ദിവസത്തെ സന്ദര്‍ശനം ഇന്നലെ അവസാനിച്ചു.
കശ്മീര്‍ സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിന് സര്‍വ്വക്ഷി സംഘം കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് രാജ്നാഥ് സിങ്ങിന്റെ കാര്‍ഗില്‍ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: