ചൊവ്വാ ദൗത്യത്തിന് 10 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നിര്‍മിച്ച റോബോട്ട് മാതൃകയ്ക്ക് നാസയുടെയും രാജ്യാന്തര ബഹിരാകാശ ഫെഡറേഷന്റെയും അംഗീകാരം. പൂര്‍ണമായും മെക്സിക്കന്‍ രൂപരേഖയാണെന്ന് സംഘത്തിലെ ബ്രയാന്‍ പെരേസ് എന്ന വിദ്യാര്‍ത്ഥി പറഞ്ഞു.
റോബോട്ട് നിര്‍മിച്ച പത്തില്‍ ഒമ്പത് പേരും നാഷണല്‍ ആട്ടോണമസ് സര്‍വകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളാണ്. ഒരാള്‍ നാഷണല്‍ പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയുമാണ്.
ബഹിരാകാശരംഗത്ത് നൂതനാശയങ്ങള്‍ അവതരിപ്പിക്കാന്‍ മെക്സിക്കോയ്ക്ക് അറിവും പ്രാവീണ്യവും ഉണ്ടെന്ന് ഇതിലൂടെ തങ്ങള്‍ തെളിയിച്ചിരിക്കുകയാണെന്നും സംഘം പറയുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ റോബോട്ടില്‍ രണ്ട് ചെറു ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. മൂന്നാമതൊന്നു കൂടി ഘടിപ്പിക്കാനും ആലോചന. ഇതിന് കൃത്രിമ കാഴ്ചശക്തിയുമുണ്ട്. സ്വയം ദിശ നിര്‍ണയിക്കാനും ഇതിനാകും. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാനും പരിശോധന നടത്താനും സൂക്ഷിക്കാനുമാകും.
റോബോട്ട് നിര്‍മിച്ച സംഘത്തിന് നാസ 2015-2016 ല്‍ സംഘടിപ്പിച്ച സാമ്പിള്‍ റിട്ടേണ്‍ റോബോട്ട് ചലഞ്ചില്‍ പുരസ്കാരം ലഭിച്ചിരുന്നു. അമേരിക്കയിലെയും മറ്റും പ്രമുഖ സര്‍വകലാശാലകളോട് കിടപിടിക്കാനാകുന്ന സാങ്കേതികത ഉപയോഗിക്കാന്‍ തങ്ങള്‍ക്കും കഴിഞ്ഞു. അവര്‍ക്ക് അവരുടെ പദ്ധതിയ്ക്കായി കൂടുതല്‍ വിഭവങ്ങള്‍ ഉപയോഗിക്കാനായി എന്നൊരു വ്യത്യാസം മാത്രമേ ഉണ്ടായുള്ളൂ.
രണ്ട് വര്‍ഷത്തെ അദ്ധ്വാനം കൊണ്ടാണ് ഇവര്‍ ഈ റോബോട്ട് വികസിപ്പിച്ചത്. രണ്ടാമതൊന്നു നിര്‍മ്മിക്കാന്‍ ഒമ്പതുമാസമേ വേണ്ടി വന്നുളളൂ. 180000 പിസോസ് (9285 അമേരിക്കന്‍ ഡോളര്‍, അതായത് 6,21,992 രൂപ) യാണ് ചെലവായത്. സാങ്കേതിക കമ്പനിയായ യുനാമും കുട്ടികളും ചേര്‍ന്നാണ് ഈ പണം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: