നാഗ്പ്പൂര്‍: പതിനെട്ടു വയസുള്ളയാളിന്റെ പിന്‍ഭാഗത്ത് മുളച്ച 18 സെന്റിമീറ്റര്‍ നീളമുള്ള വാല് ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കി. മനുഷ്യനുണ്ടായ ഏറ്റവും വലിയ വാലായിരുന്നു ഇത്. നാഗ്പ്പൂര്‍ ഗവ. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു ഡോ. പ്രമോദ് ഗിരിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ.
അസഹ്യമായ വേദനയെത്തുടര്‍ന്നാണ് ബാലന് ആശുപത്രിയിലെത്തിയത്. സാധാരണ ഇത്തരം വളര്‍ച്ച നേരത്തെ കണ്ടെത്താറുണ്ട്. എന്നാല്‍ അച്ഛനമ്മമാരും ബാലനും ഇതു മറച്ചുവച്ചു. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ ഇത് നീക്കം ചെയ്യാമായിരുന്നു. വേദന അസഹ്യമായതോടെയാണ് അവര്‍ ആശുപത്രിയില്‍ എത്തിയത്. ഉള്ളില്‍ വാലും അതിന്റെ എല്ലും വളര്‍ന്ന് പുറത്ത് തട്ടാന്‍ തുടങ്ങിയിരുന്നു.
അവന്റെ രൂപഭംഗിയെ മാത്രമല്ല മനസിനെയും ബാധിച്ചിരുന്നു. വേദന കാരണം ഇരിക്കാനും കിടക്കാനും പോലും വയ്യാതായി. സുഷുമ്നാ നാഡിയുമായി ബന്ധപ്പെട്ടതായതിനാല്‍ ന്യൂറോ സര്ജന്മാരാണ് ശസ്ത്രക്രിയ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: