തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സിപിഐ. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് സംസ്ഥാനസര്‍ക്കാരിനും സിപിഐ സംസ്ഥാന നേതൃത്വത്തിനും വിമര്‍ശനമുയര്‍ന്നത്.
സ്വാശ്രയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സ്വീകരിച്ച നിലപാടുകള്‍ ശരിയായില്ല. ശിഥിലമായി കിടന്നിരുന്ന പ്രതിപക്ഷത്തിന് ഊര്‍ജം പകരുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിപക്ഷ സമരം ഇങ്ങനെയായിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നത്. മന്ത്രിസഭയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായ നിലപാടുകളുമായി മുന്നോട്ടു പോയത് ശരിയായില്ലെന്നും എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി.
സ്വാശ്രയ കരാറില്‍ പാളിച്ച സംഭവിച്ചു. ഇതു ചൂണ്ടിക്കാട്ടി മുന്നണിക്ക് കത്ത് നല്‍കണം. കരാറിന്റെ കാര്യം ഔദ്യോഗികമായി സിപിഐയെ അറിയിക്കാത്തതും തെറ്റാണ്. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കണം.
എന്നാല്‍ കത്ത് നല്‍കുന്നത് വിവാദം ശക്തമാക്കുമെന്നും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അതൃപ്തി അറിയിക്കാമെന്നും കാനം രാജേന്ദ്രന് യോഗത്തെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: