തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. അംഗസംഖ്യ കൂടിയാല്‍ അഴിമതി കൂടുമെന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. അതേസമയം, എണ്ണത്തില്‍ കുറവായ ചില ഹൈന്ദവ സമുദായങ്ങള്‍ക്ക് ബോര്‍ഡില്‍ പ്രാതിനിധ്യമില്ലെന്ന പരാതി ശ്രദ്ധയില്പ്പെപ്പട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തു ചെയ്യാമെന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടന്ന കോടികളുടെ സാമ്പത്തിക ക്രമക്കേട് തടയാന്‍ ബോര്‍ഡ് ഒന്നും ചെയ്തില്ല. ബോര്‍ഡ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പണാപഹരണവും സ്വജനപക്ഷപാതവും ഉള്‍പ്പടെ കൊടിയ അഴിമതിയാണ് നടന്നത്.
ഇതു സംബന്ധിച്ച് ദേവസ്വം വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും ബോര്‍ഡ് അവഗണിച്ചു. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ദേവസ്വം സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അഴിമതികള്‍ വിജിലന്‍സിന്് കൈമാറി.
കേന്ദ്ര സര്‍ക്കാരിന്റെ പ്രസാദം പദ്ധതിയില്‍ കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമായി ഗുരുവായൂരിനെ ഉള്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: