മുംബൈ: ചാനൽ ചർച്ചയ്ക്കിടെ ഭാരത സൈനികരെ പരിഹസിച്ച ബോളിവുഡ് നടൻ ഓംപുരിക്കെതിരെ കേസെടുത്തു. മുംബൈ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഉറി ഭീകരാക്രമണത്തിന്റെയും പാക്ക് അധീന കശ്മീരിൽ ഭാരത സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെയും പശ്ചാത്തലത്തിൽ പാക്ക് നടന്മാരെ ബോളിവുഡിൽ വിലക്കിയതുമായി ബന്ധപ്പെട്ട ചർച്ചക്കിടെയാണ് ഉറി ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരെ അധിക്ഷേപിച്ചത്.
ആരാണ് സൈനികരോട് പട്ടാളത്തിൽ ചേരാനും ആയുധമെടുക്കാനും ആവശ്യപ്പെട്ടതെന്ന ചോദ്യമാണ് വിവാദമായത്. പാക്ക് കലാകാരന്മാർക്കുള്ള വിലക്കിനെ വിമർശിച്ച ഓംപുരി ഭാരത-പാക്ക് ബന്ധം പലസ്തീൻ-ഇസ്രായേൽ ശത്രുതപോലെ ആയിത്തീരുകയും ആജീവനാന്തം പോരടിക്കുകയുമാണോ വേണ്ടതെന്ന് ചോദിച്ചു.
സൽമാൻഖാനെയും മറ്റു ഖാൻമാരെയും ഞാൻ അധിക്ഷേപിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കൂ, പാക്കിസ്ഥാനി താരങ്ങളുടെ വിസ റദ്ദാക്കൂ. 1520 ചാവേറുകളെ തയാറാക്കി പാക്കിസ്ഥാനിലേക്ക് അയയ്ക്കണമെന്നും ഓംപുരി പറഞ്ഞിരുന്നു. ചാനൽ ചർച്ചയ്ക്കു പിന്നാലെ ഓംപുരിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും ശക്തമായിരുന്നു.
എന്നാൽ സംഭവം വിവാദമായതോടെ സൈനികരോടും കുടുംബത്തോടും ക്ഷമചോദിച്ച ഓംപുരി തലയൂരി. എന്തു ശിക്ഷ ഏറ്റുവാങ്ങാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: