സ്വന്തം ലേഖകന്‍
കൊട്ടാരക്കര: അനധികൃത മണ്ണ്-മണല്‍ഖനനം, മയക്കുമരുന്ന് ഉപയോഗം, അനധികൃത മദ്യകച്ചവടം, നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന എന്നിവക്കെതിരെ കര്‍ശന നടപടിയുമായി റൂറല്‍ പോലീസ്.
ഇതിന്റെ ഭാഗമായി കൊട്ടാരക്കര സബ് ഡിവിഷനില്‍ മാത്രം മണ്ണ്, മണല്‍ മാഫിയക്കെതിരെ കഴിഞ്ഞമാസം 32 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്ത് 38 ടിപ്പറുകളും നാലു ജെസിബികളും കസ്റ്റഡിയില്‍ എടുക്കുകയും പിഴ ഇനത്തില്‍ 10,76,000 രൂപ ഈടാക്കുകയും ചെയ്തു. അനധികൃത മദ്യകച്ചവടവുമായി ബന്ധപ്പെട്ട് എട്ടും നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് 77ഉം മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട് രണ്ടും സ്ഫോടക നിയമപ്രകാരം രണ്ടും കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു.
കുണ്ടറ പോലീസ്സ്റ്റേഷന് പരിധിയില്‍ അനധികൃത മദ്യവില്പന നടത്തിവന്ന വെള്ളിമണ്‍ പ്രദീപ് എന്നയാളെ ആറുലിറ്റര്‍ വിദേശമദ്യവുമായും, വ്യാജചാരായ വില്പന നടത്തിയ ചന്ദ്രബാബു, പുലിക്കന്നൂര്, പുത്തൂര്‍ സ്റ്റേഷന് പരിധിയില്‍ മൈലംകുളം എന്ന സ്ഥലത്ത് വിദേശമദ്യം കച്ചവടം നടത്തിയിരുന്ന അപ്പി എന്നുവിളിക്കുന്ന ഷാജി, മഠത്തിനാപ്പുഴ പ്രദേശത്ത് ചാരായ വില്പന നടത്തിവന്നിരുന്ന മനോജ് എന്നു വിളിക്കുന്ന ശശി, കൊട്ടാരക്കര പോലീസ് സ്റ്റേഷന് പരിധിയില്‍ അനധികൃത മദ്യവില്പന നടത്തിവന്ന ബിജുജോണ്‍, ആക്കവിള, താമരക്കുടി രാജേഷ്, ഗോവിന്ദമംഗലം, ഉമേഷ്, മൈലം, പ്രദീപ്, തെക്കേത്തേരി, പട്ടാഴി, എഴുകോണ്‍ സ്റ്റേഷന് പരിധിയില്‍ സ്ഥലത്ത് അനധികൃത മദ്യവില്പന നടത്തിവന്ന ശരത്, ഇരുമ്പനങ്ങാട്, രാജന്, മാറനാട്, പൂയപ്പളളി പോലീസ് സ്റ്റേഷന് പരിധിയില്‍ അനധികൃത മദ്യവില്പന നടത്തിവന്ന സുരേഷ്, കരിങ്ങന്നൂര്‍ എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുള്ളതാണ്. അനധികൃത മണ്ണെടുപ്പ് തടയുന്നതിന്റെ ‘ഭാഗമായി ശാസ്താംകോട്ട, കൊട്ടാരക്കര, പുത്തൂര്‍, പൂയപ്പള്ളി സ്റ്റേഷന് പരിധികളുമായി ബന്ധപ്പെട്ട് എട്ട് റിപ്പോര്‍ട്ടുകള്‍ കൊല്ലം ആര്‍ഡിഒക്ക് നല്കി മണ്ണെടുപ്പ് നിര്‍ത്തി വയ്പ്പിക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി എസ്.അജിതാബേഗത്തിന്റെ നിര്‍ദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈഎസ്പി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ പി.വി.രമേഷ്കുമാര്‍, എ.പ്രസാദ്, ഷൈനുതോമസ്, ബിനുകുമാര്‍ എസ്എച്ച്ഒമാരായ സുനീഷ്കുമാര്‍, ഷുക്കൂര്‍, എം.ജി.വിനോദ്, പ്രൈജു, സുധീഷ്, ശിവപ്രകാശ്, രാജേഷ്, സാബുജി എന്നിവരടങ്ങിയ സംഘമാണ് റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: