ചേര്‍ത്തല: സിപിഎം ഊരുവിലക്ക് ഏര്‍പ്പെടുത്തി സഞ്ചാരസ്വാതന്ത്രം തടഞ്ഞ വികാലംഗ കുടുബത്തിന് ഏഴു വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ അനുകൂല വിധി. വഴി പുന:സ്ഥാപിക്കാനും വഴി യടച്ച പ്രതിക്ക് പത്ത് ദിവസം തടവും വിധിച്ചു. ചേര്‍ത്തലയിലെ സിവില്‍ കോടതിയുടെതാണ് വിധി. തണ്ണിര്‍മുക്കം പഞ്ചായത്ത് 20-ാം വാര്‍ഡ് മണവേലിയില്‍ പുത്തന്‍ നിവര്‍ത്തില്‍ മനോജ് ദിവാകരനാണ് സിപിഎമ്മിന്റെ പീഡനത്തിന് എതിരെ കോടതിയില്‍ പോയി വിധി നേടിയത്. മനോജിന്റെ യാത്ര തടഞ്ഞ് വഴി അടച്ചുകെട്ടിയ അയല്‍വാസി സിപിഎം പ്രവര്‍ത്തകനുമായ മണവേലിയില്‍ നിവര്‍ത്തില്‍ ഹരിദാസിന്റെ നടപടി അന്ന് വന്‍വിവാദമായിരുന്നു. സിപിഎം സ്വാധീനപ്രദേശത്ത് നേതാവ് വഴി കെട്ടിഅടച്ചപ്പോള് ഇയാളെ സംരക്ഷിക്കുവാന്‍ പാര്‍ട്ടി മുന്നിട്ടിറങ്ങി. പ്രദേശത്തെ എല്ലാ പരിപാടികളില്‍ നിന്നും മനോജിന്റെ കുടുംബത്തെ അകറ്റി നിര്‍ത്തി. ഇത് ചൊദ്യം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. കോടതിയില്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച് വിശദവിവരം നല്കാന് കമ്മിഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. നീണ്ട കാലയളവിനൊടുവില്‍ നിയമയുദ്ധം വിജയിച്ചതിന്റെ സന്തോഷത്തിലാണ് മനോജും കടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: