ലണ്ടന്‍: നിയന്ത്രണരേഖ മറികടന്ന് ഭീകരരുടെ താവളങ്ങള്‍ തച്ചുതകര്‍ത്ത ഭാരത നടപടിക്ക് യൂറോപ്യന്‍ യൂണിയന്റെ പിന്തുണ. ഇതിനെ അംഗീകരിക്കേണ്ടതാണ്. അന്താരാഷ്ട്ര സമൂഹം പിന്തുണക്കേണ്ടതാണ്. യൂറോപ്യന്‍ യൂണിയന് വൈസ് പ്രസിഡന്റ് റിസാര്‍ഡ് സാര്‍നെക്കി പറഞ്ഞു.
പാക്കധിനിവേശ കശ്മീരിലെ ഭീകരര്‍ക്ക് എതിരായ ക്രിയാത്മകമായ നടപടിക്ക് അദ്ദേഹം ഭാരതത്തെ പുകഴ്ത്തുകയും ചെയ്തു. ഈ ആക്രമണങ്ങള്‍ പാക്കിസ്ഥാന് എതിരല്ലെന്നും മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കും ഭീഷണിയായ ഭീകരര്‍ക്ക് എതിരെയാണെന്നും ഭാരതം വ്യക്തമാക്കിയിട്ടുണ്ട്. സാര്‍നെക്കി പറഞ്ഞു.
പാക്കിസ്ഥാനില്‍ നിന്നുത്ഭവിക്കുന്ന ഭീകരതയ്ക്ക് എതിരായ പോരാട്ടത്തില്‍ ഭാരതം ആഗോള പിന്തുണ അര്‍ഹിക്കുന്നു. അത് തടഞ്ഞില്ലെങ്കില്‍ ഈ വ്യക്തികളും സംഘടനകളും വൈകാതെ യൂറോപ്പിനെയും പാശചാത്യ രാജ്യങ്ങളെയും ആക്രമിക്കും.
ഭീകരരുടെ ശൃഖല തകര്‍ക്കാന്‍ പാക്കിസ്ഥാനില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്. യൂറോപ്യന്‍ യൂണിയന്റെ മാസികയില്‍ അദ്ദേഹം എഴുതി. പാക്കധിനിവേശ കശ്മീരില്‍ ഭാരതം ഇത്തരം ഓപ്പറേഷന് നടത്തുന്നത് ഒരു പക്ഷെ ഇതാദ്യമാകാം. സാര്‍നെക്കി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: