യുഎന്‍: ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറലായി ഓസ്ട്രേലിയയുടെ മുന്‍ പ്രധാനമന്ത്രി കെവിന് റഡ് വരുമെന്ന് അഭ്യൂഹം. ചൈന, റഷ്യ, അമേരിക്ക എന്നീ സ്ഥിരാംഗങ്ങള്‍ തമ്മിലെ സംഘര്‍ഷം, നിലവിലുള്ള സ്ഥാനാര്‍ത്ഥികളെ പിന്തള്ളി, കെവിന് റെഡിനെ പുറത്തുനിന്നു കൊണ്ടുവന്നേക്കാമെന്നാണ് വാര്‍ത്ത. ഒരു സ്ഥിരാംഗത്തിന് അങ്ങനെ ചെയ്യാം.
ഇങ്ങനെയാണ് 1953ല്‍ സ്വീഡനിലെ ധനശാസ്ത്രജ്ഞന് ഡാഗ് ഹാമര്‍ ഷോള്‍ഡ് വന്നത്. സ്വന്തം സര്‍ക്കാര്‍ അദ്ദേഹത്തെ പിന്തുണച്ചില്ല; ഫ്രാന്‍സാണ്, നിര്‍ദ്ദേശിച്ചത്. ഇതുവരെയുണ്ടായ മികച്ച സെക്രട്ടറി ജനറല്‍. ഇതുവരെ നടന്ന സൂചനാ വോട്ടെടുപ്പില്‍, പോര്‍ച്ചുഗലിന്റെ മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടറസ് ആയിരുന്നു, മുന്നില്‍. അദ്ദേഹം ഒരു ദശകം യുഎന്‍ അഭയാര്‍ത്ഥി രക്ഷാ മേധാവിയായിരുന്നു
ആറാമത്തെ സൂചനാ വോട്ടെടുപ്പാണ്, ഇന്നലെ നടന്നത്. അതില്‍ സ്ഥിരാംഗങ്ങളായ ബ്രിട്ടന്, ചൈന, ഫ്രാന്‍സ്, റഷ്യ, അമേരിക്ക എന്നിവ പിങ്ക് ബാലറ്റുകളും മറ്റ് പത്തംഗങ്ങള്‍ വെള്ള ബാലറ്റുകളും ഉപയോഗിച്ചു. സ്ഥിരാംഗങ്ങള്‍ ഇഷ്ടമില്ലാത്തവരെ തടയാനാണ് ബാലറ്റ് ഉപയോഗിക്കുക. മുന്‍പത്തെ അഞ്ച് സൂചനാ വോട്ടിലും ഒന്നാം സ്ഥാനം ഗുട്ടറസിനായിരുന്നു. കഴിഞ്ഞ രണ്ട് വോട്ടെടുപ്പില്‍ അദ്ദേഹത്തിന് രണ്ട് നിരുത്സാഹ വോട്ടു കിട്ടിയിരുന്നു. അതിലൊന്ന് വീറ്റോ രാജ്യത്തിന്റേതാകാമെന്ന അപക്വ സൂചനയുണ്ട്.
യൂറോപ്യന്‍ ബജറ്റ് കമ്മിഷണര്‍ ക്രിസ്റ്റലിന ജോര്‍ജിയേവ, ബള്‍ഗേറിയയുടെ യുനെസ്കോ മേധാവി ഐറിന ബൊക്കോവ, മുന്‍ സെര്‍ബിയന്‍ പ്രധാനമന്ത്രി മിറോസ്ലാവ് ലജ്കാക്ക്, സ്ലൊവേനിയയുടെ മുന്‍ പ്രസിഡന്റ് ഡാനിലോ ടര്‍ക്ക്, മുന്‍ സെര്‍ബിയന്‍ വിദേശകാര്യമന്ത്രി വുക് ജെറേമിക്, അര്‍ജന്റീനയുടെ വിദേശമന്ത്രി സൂസന്ന മല്കോറ, ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ഹെലന് ക്ലര്‍ക്ക് എന്നിവര്‍ മത്സരരംഗത്തുണ്ട്. മിറോസ്ലാവും ഡാനിലോയും രണ്ടാം സ്ഥാനത്താണ്.
വോട്ടില്‍ മുന്നിലെത്തുന്ന പേര് പൊതുസഭയ്ക്ക് മുന്നില്‍ അംഗീകാരത്തിന് സമര്‍പ്പിക്കും. ജനുവരി ഒന്നിന് പുതിയ സെക്രട്ടറി ജനറല്‍ ചുമതലയേല്‍ക്കും. ബാന്‍ കി മൂണ്‍ ഡിസംബര്‍ 31 ന് വിരമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: