ഇടുക്കി: 364 കിലോ കഞ്ചാവുമായി രണ്ട് പേരെ തമിഴ്നാട് നാര്‍ക്കോട്ടിക്സ് വിഭാഗം പിടികൂടി.കമ്പം പുതുപ്പട്ടി സ്വദേശി ദേവിധരന്(42),ഉത്തമപുരം സ്വദേശി കറുപ്പസ്വാമി എന്നിവരെയാണ് പിടികൂടിയത്.
തമിഴ്നാട്ടില്‍ നിന്ന് ലോറിയില്‍ കമ്പംമെട്ട് ചെക്ക് പോസ്റ്റുവഴി കേരളത്തിലേക്ക് കടത്തുവാന്‍ കൊണ്ടുവന്ന കഞ്ചാവാണിത്. ചൊവ്വാഴ്ച രാത്രിയാണ് പ്രതികള്‍ പിടിയിലായത്. 40 ലക്ഷം രൂപാ വിലവരും.ലോറിയുടെ രഹസ്യഅറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ തമിഴ്നാട് നാര്‍ക്കോട്ടിക്സ് വിഭാഗം പിടികൂടുന്ന രണ്ടാമത്തെ കേസാണിത്.കഴിഞ്ഞ ദിവസവും 300 കിലോ കഞ്ചാവ് കമ്പത്തിനു സമീപത്തു നിന്നും പിടികൂടിയിരുന്നു.
സംസ്ഥാന എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങും,തേനി നാര്‍ക്കോട്ടിക്സ് വിഭാഗവുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നാര്‍കോട്ടിക്സ് വിഭാഗവും,തമിഴ്നാട് പോലീസും പരിശോധന ശക്തമാക്കിയിരുന്നു.ഡിണ്ടിഗല്‍ എന്‍ഐബി ഡിഎസ്പി വെങ്കിടേശ്വരന്,ഇന്സ്പെടര് മുത്തരശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇടുക്കി ജില്ലാ വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാന്‍ ശ്രമിച്ച കഞ്ചാവാണിതെന്നാണ് നാര്‍ക്കോട്ടിക്സ് വിഭാഗം കരുതുന്നത്.
ജില്ലയിലൂടെ ഇത്രയധികം കഞ്ചാവ് കടത്താന്‍ സഹായം നല്കുന്നവരെക്കുറിച്ച് സംസ്ഥാന എക്സൈസ് ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിരുന്നു.ഇത്തരത്തില്‍ ലോറിയില്‍ കഞ്ചാവ് കടത്തികൊടുക്കുന്നതായി ജില്ലാ എക്സൈസിനു കൃത്യമായ വിവരം ലഭിച്ചിരുന്നു. ഈ വിവരം തമിഴ്നാട് പോലീസ് എക്സൈസ് വിഭാഗങ്ങളെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: