ചെന്നൈ: തമിഴ്നാട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രങ്ങളെയും കൊലപാതകങ്ങളെയും കുറിച്ചുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ പരാമര്‍ശിച്ചാണ് തെരഞ്ഞെടുപ്പു തീയതി നീട്ടിവെയ്ക്കാനുള്ള കോടതി ഉത്തരവ്. കൂടാതെ ഡിഎംകെ ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ നല്കിയ പരാതികളും കോടതി പരിഗണിച്ചു.
പുതിയ വിജ്ഞാപനമിറക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഡിസംബറിനകം തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കണം. ഒക്ടോബര്‍ 17, 19 തീയതികളിലായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. കുറ്റവാളികളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: