ഇരിട്ടി: പാമ്പുകടിയേറ്റ സ്ത്രീയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറില്‍ സ്വകാര്യബസ്സിടിച്ച് കാര്‍ തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡരികിലെ കാട്ടുപൊന്തകളിലേക്ക് തെന്നിമാറി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കല്ലുവയല്‍ സ്വദേശിനി സരിതാ വിനോദിന്റെ കെഎല്‍ 59 കെ 3544 നമ്പര്‍ കാര്‍ ആണ് അപകടത്തില്‍ പെട്ടത്.
ഇന്നലെ ഉച്ചക്ക് 12 മണിയോടെ ഇരിട്ടി തളിപ്പറമ്പ റോഡില്‍ പെരുവംപറമ്പ് പാലത്തിനു സമീപം ആയിരുന്നു അപകടം. പാമ്പ് കടിയേറ്റ സ്ത്രീയുമായി പരിയാരം മെഡിക്കല്‍ കോളെജിലേക്ക് അതിവേഗം ലൈറ്റിട്ട് ഓടിച്ചു പോവുകയായിരുന്ന കാറില്‍ തളിപ്പറമ്പില്‍ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന സെന്റ് ജൂഡ് ബസ്സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡരികിലെ കാട്ടുപൊന്തയിലേക്ക് തെന്നിമാറി നിന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. ഓടിക്കൂടിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്ന പാമ്പുകടിയേറ്റ സ്ത്രീയെ ഉടനെതന്നെ മറ്റൊരു വാഹനത്തില്‍ കയറ്റി മെഡിക്കല്‍ കോളെജിലേക്കയച്ചു. കാറിന്റെ ഗ്ലാസ് അടക്കം മുന്‍ഭാഗം തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: