ബെംഗളൂരു: കശ്മീരില്‍ വേരുകളുള്ള ബെംഗളൂരു പയ്യന് ഇഷാന് പണ്ഡിത സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബില്‍. ലാ ലിഗ ടീം ലെഗന്സുമായി ഒരു വര്‍ഷത്തെ കരാറിലെത്തി പതിനെട്ടുകാരന്. ഈ സീസണില്‍ ലെഗന്സിന്റെ ബി ടീമില്‍ കളിക്കും മുന്നേറ്റനിരയിലെ താരം. സ്പാനിഷ് ലീഗില്‍ കളിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ ഭാരത താരമാണ് ഇദ്ദേഹം.
മൂന്നു വര്‍ഷമായി സ്പെയിനിലെ വിവിധ ക്ലബ്ബുകളില്‍ പരിശീലിക്കുകയായിരുന്നു ഇഷാന്. ഗെറ്റാഫെയും ലെഗന്സും ഇഷാനുമായി കരാറിലെത്താന്‍ തയാറായി. ഗെറ്റാഫെ, ഇത്തവണ ലാ ലിഗയില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടു. ഈ സീസണില്‍ സ്ഥാനക്കയറ്റം ലഭിച്ച ലെഗന്‍സ് തെരഞ്ഞെടുക്കാന്‍ ഇഷാന് തീരുമാനിച്ചു.
നേരത്തെ തന്നെ വിവിധ ക്ലബ്ബുകള്‍ പിന്നാലെയുണ്ടെങ്കിലും, 18 വയസ് തികയാത്തതിനാല്‍ പ്രൊഫഷണല്‍ കരാറിലെത്തിയിരുന്നില്ല. ”മൂന്നു വര്‍ഷത്തെ കഠിനാധ്വാനത്തിന് ഫലം കണ്ടു. നേട്ടം ഏറെ വിലമതിക്കുന്നു,” ഇഷാന് പറഞ്ഞു. ”ഇഷാന്റെ ശാരീരികക്ഷമതയില്‍ മതിപ്പുണ്ട്. ഗോള്‍ നേടാന്‍ ശേഷിയുമുണ്ട്,” ലെഗന്‍സ് അക്കാദമി ഡയറക്റ്റര്‍ ജോര്‍ജ് ബ്രൊടൊ ബെനവെന്റെ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം അല്‍മേരിയയുടെ ജൂനിയര്‍ ടീമില്‍ കളിച്ചു ഇഷാന്. അത്ലറ്റികോ മാഡ്രിഡിന്റെ നഴ്സറി എന്നു വിശേഷിപ്പിക്കുന്ന അല്‍കൊബെന്‍ഡാസ് ക്ലബ്ബിലും കളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: