വിളപ്പില്‍: രഹസ്യാന്വേഷണത്തിന് വിളപ്പില്‍ശാല പോലീസ് സ്റ്റേഷനില്‍ പോലീസില്ല. സംസ്ഥാന, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചുകളിലെ രണ്ട് ഉദ്ധ്യോഗസ്ഥര്‍ ജോലി ചെയ്തിരുന്ന സ്റ്റേഷനിലാണ് ഇപ്പോള്‍ ഒരാള്‍ പോലും ഇല്ലാത്തത്.
സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ കഴിഞ്ഞ മാസം നഗരത്തിലെ ഹൈവേ പെട്രോളിംഗിലേക്കും, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചുകാരനെ സിറ്റി ക്രൈം ബ്രാഞ്ചിലേക്കും സ്ഥലം മാറ്റിയതോടെയാണ് ഇവിടെ രഹസ്യാന്വേഷണം വഴിമുട്ടിയത്.
നിലവില്‍ മലയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്ധ്യോഗസ്ഥനും, അരുവിക്കര സ്റ്റേഷനിലെ ഡിസ്ട്രിക്റ്റ് സ്പെഷ്യല്‍ ബ്രാഞ്ചുകാരനുമാണ് വിളപ്പിലിന്റെ അധികചുമതല. ഈ രണ്ട് സ്റ്റേഷന് പരിധികളില്‍ പിടിപ്പതു പണിയുള്ളതിനാല്‍ ഇവര്‍ക്ക് ദിവസേന വിളപ്പില്‍ശാല പോലീസ് സ്റ്റേഷനില്‍ എത്താനാകുന്നില്ല.
നിരവധി ബംഗാളി ലേബര്‍ ക്യാമ്പുകള്‍, മദ്യ, മയക്കുമരുന്ന് ലോബികളുടെ സാന്നിധ്യം, അക്രമികള്‍ താവളമാക്കിയ കോളനികള്‍ എന്നിവ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്ന സ്റ്റേഷനാണ് വിളപ്പില്‍ശാലയിലേത്. പലപ്പോഴും ഇന്റലിജന്‍സ് വിഭാഗം ഉണര്‍ന്ന് പ്രവര്‍ത്തിച്ചാണ് ഇവിടെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ പോലീസിന് കഴിയുന്നത്.
മത പ്രചരണമെന്ന വ്യാജേന മലബാര്‍ മേഖലയില്‍ നിന്നുള്ള ചില മുസ്ലിം സംഘടനാ പ്രതിനിധികള്‍ അടുത്തിടെ വിളപ്പില്‍ശാലയിലെ ബംഗാളി ലേബര്‍ ക്യാമ്പില്‍ എത്തിയതായി സൂചനയുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇതുസംബന്ധിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്ധ്യോഗസ്ഥന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍ മാറിപ്പോയവര്‍ക്ക് പകരം രഹസ്യാന്വേഷണ ഉദ്ധ്യോഗസ്ഥരെ നിയമിക്കാത്തത് അതീവ ഗൗരവമുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: