തിരുവനന്തപുരം: കെഎസ്ആര്‍ടിസി വീണ്ടും പ്രതിസന്ധിയില്‍. എസ്ബിടി 70 കോടിരൂപ വായ്പ അനുവദിച്ചതോടെ ശമ്പളം കൊടുക്കാനാകുമെങ്കിലും പരിഹാരമാകുന്നില്ല. കോര്‍പ്പറേഷന്റെ ബാധ്യത ഏല്ക്കല്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രസ്താവന സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി.
ശമ്പളം മുടങ്ങിയതോടെ പല ഡിപ്പോകളിലും ജീവനക്കാര്‍ അപ്രഖ്യാപിത പണിമുടക്കിലായിരുന്നു. ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമുണ്ടെന്നും പ്രതിസന്ധിയുള്ളപ്പോള്‍ സമരം ചെയ്യുന്നത് ശരിയാണോ എന്ന് ആലോചിക്കണമെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. എസ്ബിടി വായ്പ ഉറപ്പായതോടെ ജീവനക്കാര്‍ സമരം താത്കാലികമായി നിര്‍ത്തി.
ജീവനക്കാര്‍ക്കും എംപാനല്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കിയിട്ടില്ല. 74 കോടിയുണ്ടെങ്കിലേ സപ്തംബര്‍ ശമ്പളം നല്‍കാനാവൂ. കോര്‍പ്പറേഷന്റെ കൈവശം 22 കോടിയേ ഉള്ളു. 15ന് പെന്ഷന് നല്കാന് 27.5 കോടി വേറെ കണ്ടെത്തണം. പ്രതിദിന വരുമാനം അഞ്ചേകാല്‍ കോടിയില്‍ നിന്ന് നാലേകാലായി.
93 ഡിപ്പോകളില്‍ 63 എണ്ണവും ബാങ്കുകളില്‍ പണയമാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ 32 കോടി രൂപ കുടിശ്ശിക അടയ്ക്കേണ്ടിവന്നു. എങ്കിലേ ഇന്ധനം നല്‍കൂ എന്ന് കമ്പനി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: