കൊച്ചി: സപ്തംബര്‍ രണ്ടിലെ അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ അന്നത്തെ ശമ്പളം വാങ്ങുന്നു. കേന്ദ്രസര്‍ക്കാരിന്റെ ‘തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധ’ നയങ്ങള്‍ക്കെതിരെ എന്ന പ്രഖ്യാപനത്തോടെയായിരുന്നു പണിമുടക്ക്.
ബിജെപി വിരോധത്തില്‍, ഇടത്-വലതു മുന്നണിയുടെ യൂണിയനംഗങ്ങള്‍ സമരത്തില്‍ പങ്കെടുത്തു. എന്നാല്‍, വിവിധ സ്ഥാപനങ്ങളിലെ മേധാവികള്‍ സമര്‍പ്പിച്ച സപ്തംബര്‍ മാസ ശമ്പള ബില്ലില്‍ പലതിലും അവധി കൊടുത്തവരൊഴികെ എല്ലാവരും ഹാജരുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില സ്ഥാപനങ്ങളില്‍ ഇതിന്റെ പേരില്‍ ജീവനക്കാരും മേലധികാരികളും തമ്മില്‍ വാഗ്വാദവും സംഘര്‍ഷവും ഉണ്ടായി.
പണിമുടക്കിനെ പിന്തുണയ്ക്കാത്ത, അന്നത്തേക്ക് മുന്‍കൂട്ടി അവധി കൊടുത്ത മേലധികാരികള്‍ക്ക് കള്ള ഹാജര്‍ രേഖപ്പെടുത്തി ശമ്പള ബില്‍ അയയ്ക്കുന്നതിനോട് വിയോജിപ്പുണ്ട്. ബില്‍ നല്കാന് വൈകിയതിനാല്‍ ശമ്പളം വൈകിയ സംഭവങ്ങളുമുണ്ട്.
സാധാരണ പണിമുടക്ക് ഉണ്ടാകുമ്പോള്‍, സംസ്ഥാന സര്‍ക്കാര്‍, ഡയസ്നോണ്‍ പ്രഖ്യാപിച്ച് സമരം നേരിടുന്നുവെന്ന ധാരണയുണ്ടാക്കുകയെങ്കിലും ചെയ്യും.
ഹാജരാകാത്തവര്‍ക്ക് അന്നത്തെ ശമ്പളം കിട്ടില്ല. ഏതെങ്കിലും സമയത്ത് ആ ദിവസം അവധി കൊടുത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കി പ്രഖ്യാപനം വരും. പിണറായി സര്‍ക്കാര്‍ ഇത്തവണ ഡയസ്നോണ്‍ പ്രഖ്യാപിച്ചില്ല. സര്‍ക്കാര്‍ പണിമുടക്കിന് അനുകൂലമാണെന്ന പ്രതീതിയും ഉണ്ടാക്കി. ജീവനക്കാരുടെ ഹാജര്‍ നില 40 ശതമാനത്തില്‍ താഴെയായിരുന്നു. ശമ്പള ബില്ലില്‍ സപ്തംബര്‍ രണ്ടിന് ജോലിക്കെത്താത്തവര്ക്കും ഹാജരുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: