തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ നടപടികള്‍ ഇന്നലെയും തടസ്സപ്പെട്ടു. യുഡിഎഫിന്റെ സ്വാശ്രയ പ്രക്ഷോഭത്തെ തുടര്‍ന്ന് തുടര്‍ച്ചയായ എട്ടാം ദിനമാണ് സഭാനടപടികള്‍ തടസ്സപ്പെടുന്നത്. ഇന്നലത്തെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ 17 വരെ പിരിഞ്ഞു.
സമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യവും പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി. ഇതോടെ ചോദ്യോത്തര വേള നിര്‍ത്തി. തുടര്‍ന്ന് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ.ബാലന് എന്നിവര്‍ സ്പീക്കറുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് 9.30ന് വീണ്ടും ചേര്‍ന്നു.
മുഖ്യമന്ത്രിയുടെ പ്രമേയത്തെതുടര്‍ന്ന് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥനകള്‍ പാസാക്കിയ ശേഷം സഭ നിര്‍ത്തി. 17ന് വീണ്ടും ചേരുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: