കരുനാഗപ്പള്ളി: ആര്‍എസ്എസ് ഹിന്ദുസംഘടനയല്ലയെന്ന് പറയാനാവില്ലെന്നും ക്ഷേത്രങ്ങളില്‍ സംഘം ആയുധപരിശീലനം നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്.
പടനായര്‍കുളങ്ങര മഹാദേവര്‍ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവഭാഗമായി നടന്ന നവരാത്രിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗയും സൂര്യനമസ്കാരവും ആയുധപരിശീലനത്തിന്റെ ഭാഗമായി കാണാനാവില്ല. ഭക്തിയുടേയും പ്രാര്‍ത്ഥനയുടേയും അടിസ്ഥാനത്തില്‍ ജാതിരഹിത-രാഷ്ട്രീയരഹിത ഹിന്ദുസമാജം എന്നതാണ് ബോര്‍ഡിന്റെ ലക്ഷ്യം. ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ള ആരാധനാസ്വാതന്ത്ര്യം ഹിന്ദുസമൂഹത്തിന് മാത്രം നിഷേധിക്കുന്നത് ധാര്‍മികതക്ക് നിരക്കുന്നതല്ല.
ഒരു മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാന്‍ കോടതിക്കല്ല ഒരു ശക്തിക്കും അവകാശമില്ല. സഹോദരമതങ്ങളെപ്പോലെ മതത്തെപ്പറ്റി പഠിക്കാനും പഠിപ്പിക്കാനും ക്ഷേത്രങ്ങളില്‍ സംവിധാനം ഉണ്ടാക്കുമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു. എസ്.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.പ്രവീണ്‍കുമാര്‍, ടി.രാധാകൃഷ്ണന്‍നായര്‍, ആര്.മുരളീധരക്കുറുപ്പ്, ജി.പി.വേണു, വി.കെ. രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.പ്രവര്‍ത്തകരെ ചില അഭിഭാഷകര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും പ്രശ്നങ്ങള്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: