തിരുവനന്തപുരം: വിദ്യാഭാരതി ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പ് ആദ്യമായി കേരളത്തില്‍. 27-ാമത് കബഡി ചാമ്പ്യന്‍ഷിപ്പിന് ഒക്ടോബര്‍ 20 മുതല്‍ 23 വരെ പാറശ്ശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്കൂള്‍ ആതിഥ്യം വഹിക്കും.
ചാമ്പ്യന്‍ഷിപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 600ല്‍പ്പരം കായികതാരങ്ങള്‍ 10 സോണുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. മധ്യപ്രദേശാണ് ചാമ്പ്യന്മാര്. അണ്ടര്‍ 14, അണ്ടര്‍ 19 എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍. ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയില്‍ 100 കബഡി ക്ലബ്ബുകള്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കബഡിയെ ഒളിംപിക്സ് മത്സരയിനമായി അംഗീകരിക്കുന്നതിന് ഇന്റര്‍നാഷണല്‍ ഒളിമ്പിംക്സ് കമ്മിറ്റിയിലും മറ്റ് ലോക വേദികളിലും സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു ലക്ഷം പേര് ഒപ്പിടുന്ന നിവേദനം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമര്‍പ്പിക്കും.
പത്രസമ്മേളനത്തില്‍ പ്രൊഫ. എം. വേലായുധന് കുട്ടി (വിശ്വഭാരതി നാഷണല്‍ സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍), ഡോ. സി. സുരേഷ്കുമാര്‍ (ജനറല്‍ കണ്‍വീനര്‍), റ്റി. ജയചന്ദ്രന് (ചീഫ് കോര്‍ഡിനേറ്റര്‍), അശോകന് കുന്നിങ്കല്‍ (കണ്‍വീനര്‍ ടെക്നിക്കല്‍ കമ്മിറ്റി), എ. മനോജ് (വിദ്യാനികേതന്‍ ജില്ലാ സംയോജകന്‍) എന്നിവര്‍ ചാമ്പ്യന്‍ഷിപ്പിനെക്കുറിച്ച് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: