കൊച്ചി: കേരളത്തിന്റെ മത്സ്യസമ്പത്തിലേക്ക് പുതിയ ഒരു മത്സ്യം കൂടി. അയല വര്‍ഗ്ഗത്തില്‍ പെട്ട, കറുത്ത പുള്ളികളും ഉരുണ്ട ആകൃതിയുമുള്ള പുതിയ മീന്‍ കേരളത്തിന്റെ തീരങ്ങളില്‍ വ്യാപിക്കുന്നതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആര്‍ഐ) ശാസ്ത്രസംഘത്തിന്റെ പഠനത്തില്‍ തെളിഞ്ഞു. ഇതുവരെ കാണപ്പെടാതിരുന്ന ഈ മത്സ്യത്തിന് അയലപ്പാരയുമായാണ് (കൊഴിചാള) സാമ്യമുള്ളത്.
സിഎംഎഫ്ആര്‍ഐ നടത്തിയ ജനിതക, വര്‍ഗ്ഗീകരണ പഠനങ്ങളില്‍ നിന്ന് ഇപ്പോള്‍ കണ്ടെത്തിയ മത്സ്യം അയല വിഭാഗത്തില്‍ തന്നെ നേരത്തെ കണ്ടെത്തിയിട്ടുള്ള മറ്റ് മത്സ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. ഇ എം അബ്ദുസ്സമദിന്റെ നേതൃത്വത്തിലുള്ള സിഎംഎഫ്ആര്‍ഐ ശാസ്ത്ര സംഘം ഈ മത്സ്യത്തിന് സ്കോമ്പര്‍ ഇന്‍ഡിക്കസ് എന്ന് ശാസ്ത്ര നാമവും ഇന്ത്യന്‍ ചബ് മാക്കറല്‍ എന്ന് ഇംഗ്ലീഷ് പൊതുനാമവും നല്കി. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പുള്ളി അയല, പുള്ളിത്തിരിയാന്‍ എന്നിങ്ങനെയാണ് ഈ മീനിന്റെ പ്രാദേശിക പേരുകള്‍.
കഴിഞ്ഞ വര്‍ഷം ഗുജറാത്ത് തീരത്താണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് പടിഞ്ഞാറെ തീരത്ത് കന്യാകുമാരി വരെ ഇവയെ കണ്ടെത്തി. 2015 ല്‍ കേരള തീരത്ത് ഈ മത്സ്യം 10 ടണ്‍ ലഭിച്ചപ്പോള്‍ ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 25 ടണ്‍ വരെ ലഭിച്ചിട്ടുണ്ട്. 9 മുതല്‍ 21 സെന്റി മീറ്റര്‍ വരെ വലിപ്പത്തിലുള്ള പ്രായപൂര്‍ത്തിയാകാത്ത മത്സ്യങ്ങളെയാണ് ഈ വര്‍ഷം കേരളത്തിന്റെ വിവിധ തീരങ്ങളില്‍ നിന്ന് പിടിച്ചിട്ടുള്ളത്. എറണാകുളം, ആലപ്പുഴ, കൊല്ലം, വിഴിഞ്ഞം, കോഴിക്കോട് എന്നീ തീരങ്ങളിലാണ് ഈ മത്സ്യം കൂടുതലും ലഭിച്ചുവരുന്നത്.
കേരള തീരത്ത് പുതുതായി കണ്ടെത്തിയ
അയലയോട് സാമ്യമുള്ള മത്സ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: