ന്യൂദല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ന്യൂനപക്ഷ സ്ഥാപനങ്ങളെ ഒഴിവാക്കിയ ഭരണഘടന ബഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസയച്ചു. സംവരണ വ്യവസ്ഥകളില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് നല്കിയ ഇളവും കോടതി പുനപ്പരിശോധിക്കും
ന്യൂനപക്ഷ സ്ഥാപനങ്ങളെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കി 2014 മെയ് ആറിനാണ് സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടന ബഞ്ച് ഉത്തരവിട്ടത്. എയ്ഡഡ് എന്നോ അണ് എയ്ഡഡ് എന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇളവ് നല്കി. ഉത്തരവില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുനപ്പരിശോധന ഹര്‍ജി.
വിദ്യാഭ്യാസ അവകാശ നിയമം 18 ാം വകുപ്പ് പ്രകാരം സ്കൂളിന് സര്‍ക്കാര്‍ അംഗീകാരം ഉണ്ടാകണം. 19 ാം വകുപ്പാണ് സ്കൂളുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലാതായതോടെ ന്യൂനപക്ഷ സ്കൂളുകള്‍ക്ക് ഈ വകുപ്പകളിലും ഇളവ് കിട്ടി.
ഇത് ദുരുപയോഗപ്പെടുത്തി മൂവായിരത്തിലേറെ സ്കൂളുകള്‍ രാജ്യത്ത് നടത്തുന്നുണ്ടെന്നും സ്കുളുകളില് ഒരു വിദ്യാര്‍ത്ഥി പോലും പഠനത്തിന് എത്തുന്നില്ലെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംവരണം നല്കുന്നതില് നിന്ന് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ഒഴിവ് നല്‍കിയത് പുനപ്പരിശോധിക്കാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും കോടതിയിലുണ്ട്. ഇതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് കോടതി നോട്ടീസയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: