ന്യൂദല്‍ഹി: സൗമ്യ വധക്കേസിലെ മുഖ്യപ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്കിയ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.
വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുള്ള ഹര്‍ജിയില്‍, 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്തി കീഴ്കോടതികള് വിധിച്ച ശിക്ഷ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കുന്നതിനുള്ള പ്രത്യേക അപേക്ഷയും സമര്‍പ്പിക്കും. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാവും കേരളത്തിന് വേണ്ടി കോടതിയില്‍ ഉന്നയിക്കുക.
നേരത്തേ കീഴ്കോടതി നല്കിയ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ചുരുക്കിയിരുന്നു. ഗോവിന്ദചാമിയ്ക്ക് ബലാത്സംഗത്തിന് ശിക്ഷ നല്കിയ കോടതി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്നതിന് തെളിവില്ലെന്നായിരുന്നു കണ്ടെത്തിയത്. ഇതിന് പിന്നാലെ തന്നെ റിവ്യൂ പെറ്റീഷന് നല്കുന്ന കാര്യം പരിഗണിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: