ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറെസ് തെരഞ്ഞെടുക്കപ്പെട്ടു. യുഎന്‍ രക്ഷാസമിതിയില്‍ നടന്ന വോട്ടെടുപ്പിലാണ് പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രി കൂടിയായ അന്റോണിയോയെ തെരഞ്ഞടുത്തത്.
1995 മുതല്‍ 2002 വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന അന്റോണിയോയ്ക്ക് അഞ്ച് സ്ഥിരാംഗ രാഷ്ട്രങ്ങള്‍ അംഗീകരിച്ച് വോട്ട് ചെയ്തു. ആറ് പ്രാവശ്യങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ അന്റോണിയോ ഗുട്ടറെസ് വ്യക്തമായ മുന്‍തൂക്കമാണ് ലഭിച്ചത്. കഴിഞ്ഞ പത്തുവര്‍ഷമായി അഭയാര്‍ഥികള്‍ക്കുളള യു.എന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു അന്റോണിയോ ഗുട്ടറെസ്.
ആഗോള ദേശരാഷ്ട്ര തര്‍ക്കങ്ങളില്‍ എന്നും സമാധാനത്തിന്റേയും സമവായത്തിന്റേയും വഴിതേടിയ അന്റോണിയോ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടൊപ്പം എക്കാലവും പക്ഷം ചേര്‍ന്ന ലോകനേതാവാണ്. പടിഞ്ഞാറന്‍ തിമൂറിന്റെയും മക്കാവു ദ്വീപിന്റേയും കോളനിവാഴ്ചയില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങള്‍ മുതല്‍ യൂറോപ്പ് നിലവില്‍ നേരിടുന്ന അഭയാര്‍ത്ഥി പ്രശ്നം വരെയുള്ള വിഷയങ്ങളില്‍ അന്റോണിയോ ഇടപെട്ടിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഒന്‍പതാമത്തെ സെക്രട്ടറി ജനറലാവും അന്റോണിയോ ഗുട്ടെറെസ.
സെക്രട്ടറി ജനറലായ ബാന്‍ കിമൂണിന്റെ കാലാവധി ഈ വര്‍ഷം അവസാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: