പുനലൂര്‍: പാചകതൊഴിലാളിയെ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. അടുക്കളമൂല ലക്ഷ്മി വിലാസത്ത് ഗിരീഷി(42)നെയാണ് സുഹൃത്ത് പ്രേമാനന്ദന്റെ തൊളിക്കോട്ടിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെയാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടത്. പ്രേമാനന്ദന് ഒളിവിലാണ്. ഹോട്ടല്‍ തൊഴിലാളികളായ ഗിരീഷും പ്രേമാനന്ദനും ദീര്‍ഘകാലമായി സുഹൃത്തുക്കളാണ്. ഇരുവരും സംഭവം നടന്ന വീട്ടില്‍ ഒഴിവുസമയങ്ങളില്‍ മദ്യപിക്കാറുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. മദ്യപിച്ചുണ്ടായ വഴക്കാണ് മരണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. പുനലൂര്‍ എസിപി കാര്‍ത്തികേയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. ഉഷയാണ് മരിച്ച ഗിരീഷിന്റെ ഭാര്യ അമല്ഗിരി. അഞ്ജിത, ഗിരി എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: