2011 ലെ കാനേഷുമാരി ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 2.21 % ഭിന്നശേഷിക്കാര്‍ ഭാരതത്തില്‍ അധിവസിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇതിലെ ഭൂരിപക്ഷം പേരും സ്വന്തമായി പ്രാഥമിക കര്‍മങ്ങള്‍പോലും ചെയ്യാന്‍ കഴിയാത്തവരാണ്. ഇത്തരത്തില്‍ കഴിയുന്നവര്‍ക്ക് ഒരു ആശ്രിതനോ പരിചാരകനോ ആവശ്യമായി വരുന്നു.
ഇത്തരം ബുദ്ധിമാന്ദ്യം, സെറിബ്രല്‍ പാള്‍സി, ഓട്ടിസം തുടങ്ങിയ ശാരീരിക, മാനസിക വെല്ലുവികള്‍ നേരിടുന്നവര്‍ക്ക് അല്ലെങ്കില്‍ രോഗങ്ങളാല്‍ അലട്ടുന്നവര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ ജോലികളില്‍ അപേക്ഷിക്കാന്‍ വികലാംഗ സംവരണത്തിന് അര്‍ഹതയുണ്ടെങ്കില്‍ പോലും അപേക്ഷിക്കാന്‍ കഴിയാറുമില്ല .ഇത്തരം കുടുംബങ്ങള്‍ പലപ്പോഴും ദാരിദ്ര അവസ്ഥയിലാണ്. ഇവരെ നോക്കുവാന്‍ നില്ക്കുന്ന പരിചാരകര്‍ക്കും മിക്കവാറും ജോലിയൊന്നും ഉണ്ടാകാറില്ല. വരുമാനവും ഉണ്ടാകാറില്ല. അതുകൊണ്ട് ഈ വികലാംഗര്‍ തങ്ങള്‍ക്കു ജോലിക്ക് അപേക്ഷിക്കാന്‍ കഴിയാത്തവരാണെങ്കില്‍ തങ്ങളുടെ രക്തബന്ധത്തില്‍പ്പെട്ടവര്‍ക്ക് ഈ സംവരണം കൊടുക്കാനുള്ള നിയമം കൊണ്ടുവരണം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരാന്‍ മുന്‍കൈ എടുക്കണം ഈ സംവരണംകൊണ്ട് ജോലി ലഭിക്കുന്നവര്‍ ആജീവനാന്തം ഇവരെ സംരക്ഷിക്കാനുള്ള പെരുമാറ്റ ചട്ടവും നടപ്പിലാക്കിയാല്‍ ഒട്ടേറെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സാമൂഹിക സുരക്ഷിതത്വം നല്കാന് കഴിയും.
ശ്യാംപ്രസാദ്. ആര്, മണ്ണാര്‍ക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: