ആഗ്ര: പാക് അധീന കശ്മീരില്‍ ഭാരത സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിന് സര്‍ക്കാരിന് തെളിവിന്റെ ആവശ്യമില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ആഗ്രയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ചടങ്ങില്‍ പങ്കെടുക്കവെയാണ് പരീക്കറുടെ പ്രതികരണം.
രാജ്യത്തോട് നീതി പുലര്‍ത്താത്ത ചിലരാണ് ഭാരത സൈന്യത്തെ കുറ്റം പറയുന്നതെന്ന് ആരുടേയും പേരെടുത്ത് പറയാതെ പരീക്കര്‍ വിമര്‍ശിച്ചു. അത്തരത്തില്‍ ആരോപണമുന്നയിക്കുന്നവര്‍ക്ക് തെളിവ് നല്‍കേണ്ട ആവശ്യകത തങ്ങള്‍ക്കില്ല.
സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നെന്ന് പാക്കിസ്ഥാനിലെ പോലീസ് ഉദ്യോഗസ്ഥന് അംഗീകരിച്ചതും പരീക്കര്‍ ചൂണ്ടിക്കാട്ടി.
നൂറ് ശതമാനം കൃത്യതയോടെ പാക്കിസ്ഥാനെതിരെ മിന്നലാക്രമണം നടത്തിയ ഭാരത സൈന്യം ഉറി ആക്രമണത്തിനുള്ള പകരം വീട്ടിയെന്നും പരീക്കര്‍ പറഞ്ഞു.
സൈന്യവുമായി നടത്തുന്ന സംവാദത്തിലെല്ലാം അവരോട് താന്‍ പറയാറുള്ളത് രാജ്യത്തിന് വേണ്ടി ജീവ ത്യാഗം ചെയ്യണമെന്നല്ല, മറിച്ച് ഭീകരരെ നിര്‍വീര്യമാക്കാനാണ്.
ആവശ്യമുന്നയിച്ചാല്‍ അതിര്‍ത്തിയില്‍ പോരാടാന്‍ തയ്യാറാണെന്ന് ചില വിമുക്തഭടന്മാര് തനിക്ക് കത്തെഴുതി. അവരെ താന്‍ സല്യൂട്ട് ചെയ്യുന്നതായും പരീക്കര്‍ പറഞ്ഞു.
മോദി സര്‍ക്കാരിന്റെ കീഴില്‍ ഭാരത അതിര്‍ത്തി സുരക്ഷിതമായിരിക്കുമെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: