തൊടുപുഴ: സ്വാശ്രേയ കോളേജുകളിലെ ഫീസ് വര്‍ദ്ധനവ് റദ്ദാക്കുക, ജയിംസ് കമ്മറ്റി നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന സെക്രട്ടറിയെ അടക്കം ക്രൂരമായി മര്‍ദ്ദിക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തതിനെതിരെ എബിവിപി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ഇടുക്കി ജില്ലയില്‍ പൂര്‍ണ്ണം.
പഠിപ്പ് മുടക്കിയ വിദ്യാര്‍ത്ഥികള്‍ കട്ടപ്പനയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. തൊടുപുഴ നഗരത്തില്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. നഗരത്തിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു. നെടുംങ്കണ്ടം, രാജാക്കാട്, കുമളി എന്നീ നഗരങ്ങളിലും വിദ്യാര്‍ത്ഥി പ്രതിഷേധ പ്രകടനം നടത്തി. തൊടുപുഴയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ കണ്‍വീനര്‍ ഗണേഷ് ശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തില്‍ നഗര്‍ സംഘടന സെക്രട്ടറി വൈശാഖ്, സംസ്ഥാന സമിതി അംഗം ഗോകുല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ പ്രതിഷേധ പരിപാടികള്‍ക്ക് ജില്ലാ ജോ.കണ്‍വീനര്‍ സുമിത്ത്, കട്ടപ്പന നഗര്‍ സെക്രട്ടറി ഹരീഷ്, അനന്ദു, തൊടുപുഴ നഗര്‍ സെക്രട്ടറി സുമിത്ത്, അമല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: