ചെറുതോണി: ഇടുക്കി,ചെറുതോണി അണക്കെട്ടുകള്‍ക്ക് സമീപം വനംവകുപ്പ് നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനം വിവാദമാകുന്നു. വെള്ളാപ്പാറ ബോട്ട് ലാന്റിങിന് സമീപം കെഎസ്ഇബി അധികൃതരുടെ ശ്രദ്ധയില്‍പ്പെടാത്ത സ്ഥലത്താണ് ഡാം സുരക്ഷാ വിഭാഗത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ആദ്യപടിയായി 10 ലക്ഷം രൂപ വകയിരുത്തി എക്കോടൂറിസം പദ്ധതിയില്‍പ്പെടുത്തി ഹണിമൂണ്കോട്ടേജിന്റെ നിര്‍മ്മാണമാണ് നടക്കുന്നത്.
ഇതിനുപുറമേ വീണ്ടും 15 ലക്ഷം രൂപാകൂടി അനുവദിച്ച് പദ്ധതി വിപുലീകരിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്. ഇതിനായി 10 സെന്റോളം സ്ഥലത്തെ മരങ്ങളും മുറിച്ചുമാറ്റിയിട്ടുണ്ട്. അണക്കെട്ടിനുള്ളില്‍ പരമാവധി ജലനിരപ്പ് ഉയര്‍ന്നാല്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം അപകടത്തിലാകും. മുമ്പ് ഡാമിലെ ജലനിരപ്പ് പരമാവധിയെത്തിയപ്പോള് വൃഷ്ടി പ്രദേശത്തോട് ചേര്‍ന്നുള്ള വനംവകുപ്പ് ഓഫീസിന്റെ സമീപത്ത് വെള്ളമെത്തിയിരുന്നു. ഈ കെട്ടിടത്തില്‍ നിന്നും 100 മീറ്റര്‍ കൂടി താഴേക്ക് മാറിയാണ് പുതിയനിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്. പദ്ധതി പ്രദേശത്തിന് സമീപം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പത്ത്ചെയിന്‍ ദൂരം (660 അടി) പാലിക്കണമെന്ന ഡാം സേഫ്റ്റി വിഭാഗത്തിന്റെ വ്യവസ്ഥയും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഇടുക്കി വൈല്‍ഡ്ലൈഫ് റേയ്ഞ്ചിനുകീഴില് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന വന പ്രദേശത്തുനിന്ന് ഏതൊക്കെ മരങ്ങള്‍ വെട്ടിനീക്കിയെന്നോ ഇതിന് നേടിയിട്ടുള്ള അനുമതിയെക്കുറിച്ചോ ബന്ധപ്പെട്ട അധികൃതര്‍ മൗനം പാലിക്കുകയാണ്.
വനം വകുപ്പിന്റെ തന്നെ ഭൂമിയിലാണ് നിര്‍മ്മാണമെന്നും അതിനാല്‍ മേല്‍ഘടകത്തിന്റെ അനുമതി ആവശ്യമില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തിന്റെയും അനുമതി നേടിയിട്ടി
ല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: