കൊച്ചി: സാധാരണക്കാര്‍ക്ക് നേരേ പോലീസ് അതിക്രമം വര്‍ദ്ധിച്ചു വരികയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് നട്ടെല്ലിന് ക്ഷതമേറ്റ് എറണാകുളം ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്ന സുരേഷിനെ സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷിനെ മര്‍ദ്ദിച്ച പോലീസ് ഉേദ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് അനീതിയാണ്. സമാനമായ സംഭവങ്ങളില്‍ കുറ്റാരോപിതരായ ഉേദ്യാഗസ്ഥരെ സര്‍വ്വീസില്‍ മാറ്റി നിര്‍ത്തി അന്വേഷണം നടത്തിയപ്പോള്‍ സുരേഷിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് നിന്ന് ഉണ്ടായത്. പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എം .ഗണേശ്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എന്‍. ഗിരി, കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഡി. മജീന്ദ്രന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു, മനുഷ്യാവകാശ പ്രവര്‍ത്തകരായ അഭിലാഷ് തോപ്പില്‍, സുരേഷ് വര്‍മ്മ തുടങ്ങിയവരും കുമ്മനം രാജശേഖരനോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: