ഇരിട്ടി: ഇരിട്ടി പട്ടണത്തില്‍ സ്ഥാപിച്ച നിരീക്ഷണക്യാമറകള്‍ കണ്ണുതുറന്നു. നഗരത്തില്‍ വിവിധയിടങ്ങളിലായി സജ്ജീകരിച്ച നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം പി.കെ. ശ്രീമതി എംപി നിര്‍വഹിച്ചു. ഇരിട്ടി പോലീസ് സ്റ്റേഷനില്‍ സജ്ജീകരിച്ചിരിക്കുന്ന മോണിറ്ററില്‍ ഇരുപത്തിനാല് മണിക്കൂറും നഗരം വീക്ഷിക്കാന്‍ കഴിയുന്ന വിധമാണ് നിരീക്ഷണ ക്യാമറകള്‍ വിന്യസിച്ചിരിക്കുന്നത്. ഇരിട്ടി പോലീസ് സ്റ്റേഷനില്‍ എത്തിയ എംപി ആദ്യം ക്യാമറകളുടെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ച ശേഷമാണ് പൊതുയോഗം നടക്കുന്ന ഇരിട്ടി പഴയ സ്റ്റാന്റിലെത്തിച്ചേര്ന്നത്. ഇരിട്ടി പഴയ ബസ്സ് സ്റ്റാന്റില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്മാന് പി.പി.അശോകന് അദ്ധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് നല്കിയ ഇന്‍വെര്‍ട്ടര്‍ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ ഏറ്റുവാങ്ങി. ഇരിട്ടി പ്രസ് ഫോറം പ്രസിഡന്റ് ഇ.സദാനന്ദന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരി വ്യവസായി, മര്‍ച്ചന്റ് അസ്സോസ്സിയേഷന്‍ ചുമട്ടു തൊഴിലാളി യൂണിയന്, മറ്റു വിവിധ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളായ റുബീന റഫീക്ക്, കെ.വിജയന്, പി.എ. നസീര്‍,ഇബ്രാഹീം മുണ്ടേരി, എം.ബാബുരാജ്, കെ.ശിവശങ്കരന്, കെ. മുഹമ്മദാലി, പി. കെ. ഫാറൂക്ക്, എന്‍.കുഞ്ഞിമൂസ, കെ.അബ്ദുള്‍ നാസര്‍, രാമകൃഷ്ണന് എഴുത്തന്‍, കെ. പ്രമോദ്, പി.അശോകന്, പി.ചന്ദ്രന്, പി.വി.പുരുഷോത്തമന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇരിട്ടി സിഐ സജേഷ് വാഴാളപ്പില്‍ സ്വാഗതവും എസ ഐ സുധീര്‍ കല്ലന് നന്ദിയും പറയും. ഇരിട്ടിക്കു വേണ്ടി പുതുതായി ഹൈമാറ്റ്സ് ലൈറ്റ് സ്ഥാപിക്കുവാനുള്ള ധനസഹായം യോഗത്തില്‍ എംപി പ്രഖ്യാപിച്ചു.
ഇരിട്ടി പയഞ്ചേരി മുക്ക് മുതല്‍ പട്ടണത്തിലെ 16 ഇടങ്ങളിലാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. രാത്രിയിലും ദൃശ്യങ്ങള്‍ ലഭ്യമാവുന്ന രീതിയിലുള്ള ആധുനിക ക്യമറകളാണ് ഇവ. ഇരിട്ടി നഗരസഭാ, ഇരിട്ടി പോലീസ്, വ്യാപാരി സംഘടനകള്‍ എന്നിവ ചേര്ന്നാണ്ര് സ്വകാര്യ ചാനലായ ഹൈവിഷന്റെ സഹകരണത്തോടെ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇരിട്ടി നഗര പരിധിയിലെ നിയമ ലംഘനങ്ങള്‍, കവര്‍ച്ചകള്‍, പിടിച്ചുപറി, ലഹരി വസ്തുക്കളുടെ വില്‍പ്പന തുടങ്ങിയവ ഒരു പരിധിവരെ ഇതുമൂലം കണ്ടെത്താനും തടയാനുമാവുമെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: