ചങ്ങനാശ്ശേരി: പ്രതിഷേധ പ്രകടനത്തിന് നേരെ സിപി എം അക്രമം. മോര്‍ക്കുളങ്ങരയില്‍ ആര്‍എസ്സ്എസ്സ് ശാഖയ്ക്ക് പോയിമടങ്ങിയ യുവാക്കളെ കഴിഞ്ഞദിവസം അക്രമിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് നേരെയാണ് സിപിഎം സംഘം അക്രമം അഴിച്ചുവിട്ടത്.
ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകരായ അനീഷ്, ഉണ്ണിക്കുട്ടന് എന്നിവരെ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു.
ആനന്ദാശ്രമത്തിന് സമീപത്തു വച്ചായിരുന്നു ആക്രമണം. ഈ സമയം നിയന്ത്രണങ്ങള്‍ക്കായി എത്തിയ പോലീസ് അധികാരികളും ആക്രമണങ്ങള്‍ക്ക് വിധേയരായി. എട്ടോളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും ഒരു എസ്ഐക്കും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പോലീസ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വന്നിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളിലെത്തി തുടര്‍ച്ചയായി ഭീഷണിമുഴക്കുകയും ഗുണ്ടാവിളയാട്ടം നടത്തുന്നതിലും പ്രതിഷേധിച്ചായിരുന്നു പ്രകടനം. തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ പോലീസ് നടപിട വൈകിയിരുന്നു.
സിപിഎം നേതാക്കളായ ചങ്ങനാശ്ശേരി നഗരസഭാ കൗ ണ്സിലര് അജിയുടേയും നേ താക്കളായ ആര്. പ്രകാശ്, ഷാപ്പുടമ ഷാജു എന്നിവരുടെയും നേതൃത്വത്തിലായിരുന്നു ആക്രമണങ്ങള്‍. ഈ സംഭവങ്ങള്‍ക്ക് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് സംഘപരിവാര്യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: