മട്ടാഞ്ചേരി: ഇന്ത്യന്‍ ഫുട്ബോളിന് ഒട്ടേറെ അന്തര്‍ദേശീയ താരങ്ങളെ വളര്‍ത്തിയെടുത്ത മുതിര്‍ന്ന പരിശീലകനുമായ റൂഫസ് ഡിസൂസയെ ഐഎസ്എല്‍ സംഘാടകര്‍ ക്ഷണിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി.
പ്രായം പോലും വകവെക്കാതെ എല്ലാദിവസവും രാവിലെയും വൈകീട്ടും ഡിസൂസ പുതു തലമുറയ്ക്ക് ഫുട്ബോള്‍ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്നതിനായി ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനിയിലെത്തും. ഫുട്ബോളിനോടുള്ള ഭ്രമത്തില്‍ വിവാഹം പോലും മറന്ന ഡിസൂസ നാട്ടുകാരുടെ സ്നേഹം നിറഞ്ഞ അങ്കിളാണ്.
ഫുട്ബോളില്‍ ആയിരക്കണക്കിന് ശിഷ്യന്മാരുള്ള അങ്കിളിനെ വിദേശ രാജ്യങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ വരെ അതിഥിയായി ക്ഷണിക്കാറുണ്ടെങ്കിലും സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തിന് ക്ഷണിക്കാന്‍ മറന്നത് നന്ദികേടാണെന്നാണ് കായിക രംഗത്തുള്ളവര്‍ പരാതിപ്പെട്ടു.
ഇന്ത്യയിലെ ഒട്ടുമിക്ക ഒളിമ്പ്യന്‍ ഫുട്ബോളര്മാര്ക്കൊപ്പം കളിച്ചിട്ടുള്ള ഡിസൂസയുടെ പരിശീലന പാടവം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പരിശീലകരില്‍ വരെ മതിപ്പുളവാക്കിയിട്ടുണ്ട്. ഫുട്ബോളില്‍ അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് പ്രകടമാണന്ന് ഒളിമ്പ്യന്‍ സൈമണ്‍ സുന്ദര്‍രാജ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: